സയാമീസ് ഇരട്ടകളയായി ജനിച്ച തന്റെ പെൺകുഞ്ഞുങ്ങളെ പിരിക്കാതെ അവറ്‍റുടെ മൂന്നാം പിറന്നാൾ ആഘോഷിച്ച് ഒരമ്മ, വന്‍കുടല്‍ മുതല്‍ താഴേക്കുള്ള ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന് ജനിച്ച പെണ്‍കുഞ്ഞുങ്ങളെ പിരിക്കാന്‍ തയ്യാറാകാതെ ഒരമ്മ. മൂന്ന് വയസ്സായ കാലിയും, കാര്‍ട്ടറുമാണ് ഈ വിധത്തില്‍ ജനിച്ചിരിക്കുന്നത്. കുട്ടികളുടെ ഈ അവസ്ഥ തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ വിധിച്ചെങ്കിലും ഇതിനും അമ്മയായ ചെല്‍സി ടോറസ് അനുവാദം നല്‍കിയിരുന്നില്ല. 2017ലാണ് ചെല്‍സി കാലിയ്ക്കും,
കാര്‍ട്ടറിനും ജന്മം നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി വൈകല്യമുള്ള കുട്ടികളെ എങ്ങിനെ വളര്‍ത്താമെന്നാണ് ഇവര്‍ പഠിച്ചുവരുന്നത്.
മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മക്കള്‍ ഒരുമിച്ചുള്ള ഈ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് കഴിഞ്ഞെന്നാണ് ചെല്‍സി വാദിക്കുന്നത്. ചുറ്റുമുള്ളവര്‍ ചെല്‍സിയെ കണക്കിന് ഉപദേശിക്കുന്നുണ്ടെങ്കിലും
പെണ്‍മക്കളെ പിരിക്കാന്‍ സര്‍ജറി നടത്താന്‍ ഇവര്‍ തയ്യാറല്ല. അത്തരമൊരു സര്‍ജറിയെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് ചെല്‍സി പറയുന്നത്. ഇപ്പോള്‍ കുട്ടികള്‍ ഈ വിധം ജീവിക്കാന്‍ പഠിച്ച് കഴിഞ്ഞു. സംസാരിക്കാനും സാധിക്കുന്നുണ്ട്. ഇവര്‍ ഒരുമിച്ച് നടക്കുന്നതാണ് ഇനിയുള്ള സ്വപ്‌നമെന്നും ചെല്‍സി കൂട്ടിച്ചേര്‍ക്കുന്നു.
മാതൃസ്നേഹംണ് നമുക്കിവിവിടെ കാണാൻ സാധിക്കുന്നത്, തന്റെ മക്കൾ നേരെ നടക്കില്ല എന്നറിഞ്ഞിട്ടും അവരെ ഈ ഭൂമിയിലേക്ക് കൊണ്ട് വന്നു അവരെ ജീവന് തുല്ല്യൻ സ്നേഹിച്ച വളർത്തുന്ന ഈ ‘അമ്മ ഇപ്പോഴത്തെ കാലത്തേ വലിയൊരു പോരാളി തന്നെയാണ്, ഇപ്പോൾ മക്കളെ അമ്മമാർ കൊല്ലുന്ന ഈ കാലത്തും സ്വന്തം മക്കളുടെ ഭാവിക്ക് വേണ്ടി പൊരുതുകയാണ് ഈ ‘അമ്മ.