കേരളത്തിലെ സിനിമ തിയേറ്ററുകളിൽ ഇനി മുതൽ സിനിമ കാണണമെങ്കിൽ സാധാരണ ടിക്കറ്റിന് 130 രൂപ ഇന്നു മുതല്‍ നല്‍കേണ്ടി വരും. വിവിധ ക്ലാസ്സുകളിലായി തിരിയുന്ന ടിക്കറ്റുകളിൽ 10 മുതൽ 30 വരെയാണ് വിലവർദ്ധന ഉണ്ടായിട്ടുള്ളത്. ജിഎസ്ടിയും ക്ഷേമനിധി തുകയും വിനോദ നികുതിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതോടെയാണ് ടിക്കറ്റ് ചാര്‍ജ് കൂട്ടാന്‍ തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയതിനെതിരേ തിയറ്റര്‍ ഉടമകള്‍ കോടതിയെ സമീപിച്ചിരുന്നു.
വിധി സര്‍ക്കാരിന് അനുകൂലമാണെങ്കില്‍ തിയറ്റര്‍ ഉടമകള്‍ മുന്‍കാല പ്രാബല്യത്തോടെ വിനോദ നികുതി നല്‍കേണ്ടി വരും.