അന്നെനിക്ക് ഒൻപത് വയസ്സായിരുന്നു, ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ എന്നെ അച്ഛന്റെ ക്യാബിനിലേക്ക് കൊണ്ട് പോയി, വൈറലായി യുവതിയുടെ പോസ്റ്റ്

ബാല്യകാലത്തിൽ താൻ നേരിട്ട കൊടും പീഡങ്ങനങ്ങൾ തുറന്നെഴുതുകയാണ് ഒരു യുവതി ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന പേജിൽ, തന്റെ വീട്ടിൽ ഡ്രൈവർമാരുടെ അടുത്ത് നിന്നും തനിക്കുണ്ടായ ലൈംഗിക ആക്രമണങ്ങളെ കുറിച്ചാണ് പെൺകുട്ടി എഴുതിയിരിക്കുന്നത്. പെൺകുട്ടിയുടെ…

ബാല്യകാലത്തിൽ താൻ നേരിട്ട കൊടും പീഡങ്ങനങ്ങൾ തുറന്നെഴുതുകയാണ് ഒരു യുവതി ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന പേജിൽ, തന്റെ വീട്ടിൽ ഡ്രൈവർമാരുടെ അടുത്ത് നിന്നും തനിക്കുണ്ടായ ലൈംഗിക ആക്രമണങ്ങളെ കുറിച്ചാണ് പെൺകുട്ടി എഴുതിയിരിക്കുന്നത്.

പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ

ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയാകുമ്പോൾ അന്നെനിക്ക് ഒമ്പത് വയസ്. അച്ഛന്റെ ഓഫീസിൽ വച്ചാണ് ഞാൻ അയാളുടെ ലൈംഗിക വൈകൃതത്തിന് ഇരയാകുന്നത്. അയാളെ ഞാൻ അങ്കിൾ എന്നാണ് വിളിച്ചിരുന്നത്. അച്ഛന്റെ ഉറ്റ ചങ്ങാതി. ഓഫിസില്‍ വച്ച് ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ അയാൾ എന്നെ അച്ഛന്റെ ക്യാബിനിലേക്ക് കൊണ്ടുപോയി. പടികൾ കയറി ഞാൻ മുകളിലേക്കെത്തി.

വെള്ളം നൽകിയ ശേഷം അയാൾ എന്നെ മടിയിലിരുത്തി. ആ ഇരിപ്പിലോ പെരുമാറ്റത്തിലേ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പക്ഷേ പതിയെ അയാളുടെ ഭാവം മാറുന്നത് ഞാനറിഞ്ഞു. അയാൾ വസ്ത്രത്തിനുള്ളിലൂടെ എന്‍റെ നെഞ്ചിൽ സ്പർശിച്ചു. അത് മോശം സ്പർശനമാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം തെറ്റും ശരിയും വേർതിരിച്ചറിയാൻ എന്റെ ബാല്യം എന്നെ പഛിപ്പിച്ചിരുന്നില്ല.

ആ സംഭവത്തിന് ശേഷം അതേ പടികൾ ഇറങ്ങി തിരികെ വരുമ്പോൾ. ഞാൻ ആരോടും പറഞ്ഞില്ല. ആ പ്രായത്തിൽ അത് തെറ്റാണെന്നു പോലും എനിക്ക് അറിവില്ലായിരുന്നു. പിന്നീട് മാസങ്ങൾക്കു ശേഷം ഒരിക്കല്‍ കൂടി അത് സംഭവിച്ചു. അമ്മയ്ക്കൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ. ഷാളിന്റെ മറവിൽ അയാൾ എന്നെ സ്പർശിച്ചു. പക്ഷേ, അപ്പോഴും ഞാൻ പ്രതികരിച്ചില്ല. പ്രതികരിച്ചാലും എന്നിൽ കുറ്റം ആരോപിക്കപ്പെടും. അയാൾ മോശമായി സ്പർശിച്ചതിന് തെളിവൊന്നും ഉണ്ടായിരുന്നില്ല. അയാളെ പിന്നീട് ഒരിക്കലും കണ്ടിട്ടില്ല എന്നതാണ് സത്യം.

‘പിന്നീട് ഒരു വർഷത്തിനു ശേഷം ഞങ്ങൾക്ക് പുതിയ ഡ്രൈവർ വന്നു. ഒരിക്കൽ ഞങ്ങൾ രണ്ടുപേരും കാറിൽ മാത്രമായപ്പോൾ അയാൾ എന്നെ ഇക്കിളിപ്പെടുത്താൻ തുടങ്ങി. പക്ഷേ, അയാൾ മോശമായ രീതിയിലാണ് എന്നെ സ്പർശിച്ചതെന്ന് അപ്പോൾ എനിക്ക് മനസ്സിലായിരുന്നു. എന്നാൽ എന്തുകൊണ്ടോ പ്രതികരിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അയാൾ എന്നെ നിർബന്ധിച്ചു പോൺ വിഡിയോകൾ കാണിച്ചു. ആ രംഗങ്ങൾ ചെയ്യാൻ എന്നെ നിർബന്ധിച്ചു. ഒരിക്കൽ വീട്ടിൽ ഞാൻ തനിച്ചായ ദിവസം അയാൾ ഉപദ്രവിച്ചു. അടുക്കളയിൽ വച്ച് അയാൾ എന്നെ ലൈംഗിക പീഡനത്തിനിരയാക്കി.

നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും അയാൾ പറയുന്നുണ്ടായിരുന്നു. അത് എന്നെ അയാളുമായി അടുപ്പിച്ചു. ഇത്തരം ചൂഷണങ്ങൾ അയാൾ വിവാഹിതനാകുന്നതു വരെയും തുടർന്നു. എല്ലാം എന്റെ തെറ്റാണെന്ന തോന്നൽ എന്നിലുണ്ടാക്കാൻ അയാൾക്കു സാധിച്ചിരുന്നു. എനിക്ക് സംഭവിച്ച കാര്യങ്ങൾക്കെല്ലാം തെറ്റുകാരി ഞാനാണെന്ന തോന്നൽ എനിക്കുണ്ടായി. കുറ്റബോധം താങ്ങാൻ കഴിയാതെ വന്നപ്പോൾ ഒരിക്കൽ ഞാൻ എന്റെ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞു. അവർ മാതാപിതാക്കളോട് ഇക്കാര്യം പറയാൻ എന്നോട് ആവശ്യപ്പെട്ടു.

അപ്പോഴും എനിക്ക് ഭയമായിരുന്നു. എല്ലാവരും എന്നെ കുറ്റപ്പെടുത്തുമെന്ന് അയാൾ പറഞ്ഞിരുന്നു. അക്കാര്യം എന്നെ ഭയപ്പെടുത്തുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരുദിവസം അയാൾക്കൊപ്പമുള്ള യാത്ര ഞാൻ നിരസിച്ചു. അച്ഛനും അമ്മയും എന്താണു കാര്യം എന്ന് ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. കഴിഞ്ഞ രാത്രി അയാൾ എന്നെ പീഡിപ്പിച്ചു ചെയ്തു. ഈ വാക്കുകൾ കേട്ടതോടെ എന്റെ അച്ഛന്‍ ആകെ തകർന്നു പോയി. അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. എന്നാൽ ഒരു ഭാരം ഇറക്കിവച്ചതായി എനിക്ക് തോന്നി.

ആ സംഭവം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ചികിത്സ തുടങ്ങി. അപ്പോൾ എനിക്ക് സംഭവിച്ച കാര്യങ്ങളൊന്നും എന്റെ തെറ്റുകൊണ്ട് വന്നതല്ലെന്ന് എനിക്ക് വ്യക്തമായി. അയാളോട് ഇക്കാര്യത്തെ കുറിച്ച് പറയാൻ തന്നെ തീരുമാനിച്ചു. എന്നാൽ അപ്പോൾ തന്റെ മക്കളെയോർത്ത് ഇക്കാര്യങ്ങൾ പുറത്തു പറയരുതെന്ന് അയാൾ ആവശ്യപ്പെട്ടു. അയാളുടെ തെറ്റാണ് എല്ലാമെന്ന് അയാള്‍ സമ്മതിച്ചു. അന്ന് മുതൽ ഒന്നും എന്റെ തെറ്റല്ലെന്ന് എനിക്ക് മനസ്സിലായി തുടങ്ങി. ഒരു വർഷമായി സ്വയം കുറ്റപ്പെടുത്തുന്നതില്‍ നിന്നും ആ സംഭവത്തിൽ നിന്നുണ്ടായ ഞെട്ടലിൽ നിന്ന് ഞാൻ മോചിതയായിരിക്കുന്നു. കൂടെ നിന്ന മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും നന്ദി പറയുകയാണ്. ഒരു അഭിഭാഷകയാകുക എന്നതാണ് എന്റെ ലക്ഷ്യം. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്ന എൻജിഒയിൽ ഞാൻ ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ ഞാൻ ആ ദുരിതകാലം തരണം ചെയ്തു. ഇനി ഒരിക്കലും ഇത്തരം അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാതിരിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. മറ്റാർക്കും ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാൻ ആഗ്രഹിക്കുകയാണെന്നും യുവതി പറയുന്നു