കേരളത്തിലെ സ്ത്രീകളെക്കുറിച്ച് അഭയ ഹിരൺമയി പറഞ്ഞത് കേട്ടോ? എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല!!!

കുറച്ച് കാലമായി വളരെയധികം സൈബര്‍ ആക്രമണങ്ങളിലുടെ കടന്നു പോയികൊണ്ടിരിക്കുന്ന ഗായികയാണ് മലയാളികള്‍ക്ക് പ്രിയങ്കരിയായി അഭയ ഹിരണ്‍മയി.ഏതാണ്ട് പത്ത് വര്‍ഷത്തോളം ഗോപിസുന്ദറുമായി ലിവിങ് ടുഗേതറിലായിരുന്നു അഭയ ഹിരണ്‍മയി.എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ…

കുറച്ച് കാലമായി വളരെയധികം സൈബര്‍ ആക്രമണങ്ങളിലുടെ കടന്നു പോയികൊണ്ടിരിക്കുന്ന ഗായികയാണ് മലയാളികള്‍ക്ക് പ്രിയങ്കരിയായി അഭയ ഹിരണ്‍മയി.ഏതാണ്ട് പത്ത് വര്‍ഷത്തോളം ഗോപിസുന്ദറുമായി ലിവിങ് ടുഗേതറിലായിരുന്നു അഭയ ഹിരണ്‍മയി.എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയ ഹിരണ്മയി.അഭയ പറഞ്ഞിരിക്കുന്ന ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറയായിരിക്കുന്നത്.പല സമ്മര്‍ദ്ദങ്ങളില്‍ ജീവിക്കുന്ന പലരും അത് തീര്‍ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ആണെന്നാണ് ഗായിക പറയുന്നത്.കൂടാതെ പൊതുവെ സ്ത്രീകള്‍ വീടിനുള്ളില്‍ ഒതുക്കപ്പെടുകയാണെന്നും അഭയ ഹിരണ്‍മയി അഭിപ്രായപ്പെട്ടു.

മലയാളികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അറിയില്ല എന്നു തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് താരം ഇങ്ങനെ മറുപടി പറഞ്ഞത്”ഞാന്‍ ചെന്നൈയിലും ഹൈദരാബാദിലും ജീവിച്ചിട്ടുണ്ട്.ചെന്നൈയിലെ സ്ത്രീകള്‍ എല്ലാം സ്വയം പര്യാപ്തരാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങനെയല്ല. ആണധികാരത്തിന്റെ ഒക്കെ പ്രശ്‌നം കാരണം ഭൂരിഭാഗം സ്ത്രീകളും വീട്ടില്‍ തന്നെ ഒതുക്കപ്പെടുന്നു.” എന്നാണ് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ അഭയ ഹിരണ്‍മയി പറഞ്ഞത്.