ഏറ്റവും കൂടുതല്‍ വീട്ടമ്മമാരാണ് സീരിയല്‍ കാണുന്നത്. അത്രയും ആളുകളും മണ്ടന്മാരും വിവരം ഇല്ലാത്തവരാണോ

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചത്, പ്രഖ്യാപനത്തിൽ ജൂറി പറഞ്ഞത് അവാർഡിന് അര്ഹതപ്പെട്ട ഒരു സീരിയലുകളും ഇല്ല എന്നാണ്, ഇതിനെതിരെ നിരവധി പേര് രംഗത്ത് എത്തിയിരുന്നു, ഇപ്പോൾ ഇതിനോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് അനിൽ…

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചത്, പ്രഖ്യാപനത്തിൽ ജൂറി പറഞ്ഞത് അവാർഡിന് അര്ഹതപ്പെട്ട ഒരു സീരിയലുകളും ഇല്ല എന്നാണ്, ഇതിനെതിരെ നിരവധി പേര് രംഗത്ത് എത്തിയിരുന്നു, ഇപ്പോൾ ഇതിനോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് അനിൽ ബാസ്, കുടുംബവിളക്കിന്റെ തിരക്കഥാകൃത്താണ് അനില്‍ ബാസ്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

“നിലവാരമുള്ള സീരിയലുകളൊന്നും കണ്ടില്ല എന്നല്ലേ അവര്‍ പറഞ്ഞത്. പക്ഷേ ഈ ജൂറിയുടെ നിലവാരം എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് തിരക്കഥാകൃത്ത് പറയുന്നത്. ലെന മുന്‍പ് സീരിയലില്‍ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ ജൂറിയിലെ മറ്റാരും തന്നെ സീരിയലുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണെന്നും അദ്ദേഹം ആരോപിക്കുന്നു. അവര്‍ സീരിയലിനെ എങ്ങനെയാണ് വിലയിരുത്തുന്നത്? അവര്‍ സിനിമയിലോ എഴുത്തിലോ വലിയ ആളുകള്‍ ആയിരിക്കും. പക്ഷേ സീരിയലിനെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു.

താന്‍ ജൂറി അംഗങ്ങള്‍ മോശം ആണെന്നല്ല പറഞ്ഞതെന്നും അവരുടെ നിലവാരം പരിശോധിക്കണമെന്നാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സീരിയല്‍ കാണുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ട്. ടെലിവിഷനിലെ വിനോദപരിപാടികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സീരിയലുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും കൂടുതല്‍ വീട്ടമ്മമാരാണ് സീരിയല്‍ കാണുന്നത്. അത്രയും ആളുകളും മണ്ടന്മാരും വിവരമില്ലാത്തവുമാണെന്നല്ലേ ഇവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം? എന്നാണ് അനില്‍ ബാസ് ചോദിക്കുന്നത്. സീരിയലുകള്‍ കാണുന്ന ആളുകള്‍ക്കൊന്നും നിലവാരമില്ലെന്നാണോ പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. അതേസമയം, ഉള്ളതില്‍ കൊള്ളാവുന്നത് എന്ന നിലയില്‍ എന്തെങ്കിലും ചെയ്യാമായിരുന്നുവെന്നും അനില്‍ ബാസ് അഭിപ്രായപ്പെടുന്നുണ്ട്. സ്ത്രികളേയും കുട്ടികളേയും മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണത്തേയും അദ്ദേഹം തള്ളിക്കളഞ്ഞു. കഥാപാത്രങ്ങളുടെ ചിത്രീകരണം ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പെടുന്ന ഒന്നല്ലേയെന്നാണ് അനില്‍ ബാസ് ചോദിക്കുന്നത്. തെമ്മാടിയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത്രം രംഗങ്ങള്‍ വേണ്ടിവരുമെന്നും അല്ലാതെ പുണ്യാളന്മാരായി അവതരിപ്പിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറയുന്നു.

സീരിയല്‍ മേഖലയോട് എന്തോ പ്രത്യേക വിരോധം ഉള്ളത് പോലെയാണ് ജൂറി സംസാരിച്ചതെന്നും അനില്‍ ബാസ് പറയുന്നുണ്ട്.