അശ്ളീല രംഗങ്ങൾ സീരിയലിൽ ഉൾപ്പെടുത്തില്ല അത് പ്രക്ഷകർക്ക് ഇഷ്ടമല്ല-ബീന ആന്റണി

സിനിമക്ക് പുറമെ സീരിയലിലും സെൻസറിങ് വേണമെന്ന് പാറമസാഹനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ബീന ആന്റണി. ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. താരം പറയുന്നത് ഇങ്ങനെ : സീരിയലിൽ ഒരുതവണ പോലും…

സിനിമക്ക് പുറമെ സീരിയലിലും സെൻസറിങ് വേണമെന്ന് പാറമസാഹനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ബീന ആന്റണി. ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. താരം പറയുന്നത് ഇങ്ങനെ : സീരിയലിൽ ഒരുതവണ പോലും മോശമായ രീതിയിലുള്ള വാക്കുകൾ ഉപയോഗിക്കുന്നില്ല. അഭിനയിക്കുന്നവർ ശരീര പ്രദർശിപ്പിച്ച് അഭിനയിക്കുന്നില്ല. മുട്ടി ഉരുമ്മി അഭിനയിക്കുന്നില്ല. കിടപ്പറ രംഗങ്ങൾ ഒന്നും തന്നെ ഇല്ല. കുടുബ പ്രക്ഷകർക്ക് ഇഷ്ട്ടമല്ലാത്ത രംഗങ്ങൾ ഒന്നും സീരിയലിൽ ഉപയോഗിക്കാറില്ല പിന്നെ എന്താവശ്യത്തിനാണ് സീരിയലിൽ സെൻസറിങ് കൊണ്ട് വരുന്നത്.

ഞാൻ മുപ്പത് വർഷത്തിലേറെയായി ഞാൻ ഒരുതവണ മാത്രമാണ് സീരിയലിൽ നിന്നും വിട്ട് നിന്നിട്ടുള്ളത്. അതും ഞാൻ ഗർഭിണി ആയിരുന്ന സമയത്ത്. മാറി നിന്നു എന്ന് പറയുന്നത് മൂന്ന് മാസം മാത്രം. ഇപ്പോഴുള്ള അഭിനേതാക്കളായ ചെറുപ്പക്കാർക്ക് സ്ഥിരതയില്ല. കാലങ്ങൾക്ക് മുൻപ് ഞാൻ നായികയായി അഭിനയിക്കുന്ന കാലത്ത് അഭിനയത്രികളെ വഴിപിഴച്ച സ്ത്രികൾ ആക്കിയിട്ടാണ് സമൂഹം കണക്ക് കൂട്ടിയിരുന്നത്. എന്നാൽ സീരിയൽ നടിമാരെ നല്ല രീതിയിൽ കണ്ടിരുന്നു. എനിക്ക് ആ സമയങ്ങളിൽ ധാരാളം പ്രണയ ലേഖനങ്ങൾ എല്ലാം വന്നിരുന്നു. ചിലതെല്ലാം ചോരകൊണ്ട് എഴുതിയതായിരുന്നു അന്ന് ഞാൻ ഉള്ള തപസ്യ എന്നൊരു ഷോ വളരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു എന്നാണ് താരം പറയുന്നത്.

മിനിപ്രക്ഷകരുടെ ഇഷ്ട്ടതരമാണ് ബീന ആന്റണി ഒട്ടനവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരം ശ്രദ്ധിക്കപെട്ടത് മിനിസ്ക്രീൻ പരമ്പരയിലൂടെ ആണ്. 1986 കാലഘട്ടത്തിൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായാണ് അഭിനയത്തിലേക്കുള്ള കടന്ന് വരവ്. ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് താരത്തിന്റെ മിനിസ്ക്രീൻ പാരമ്പരയിലേക്കുള്ള കടന്ന് വരവ്. ഇപ്പോൾ താരം പൂക്കാലം വരവായി, മൗനരാഗം എന്നി പരമ്പരയിൽ ആണ് താരം അഭിനയിച്ച് വരുന്നത്.