സ്റ്റുഡിയോയില്‍ വെച്ച് ആ സംവിധായകന്‍ മോശമായി പെരുമാറി..!! വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

മലയാള സിനിമയില്‍ ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ശബ്ദം നല്‍കി അതിന്റെ പൂര്‍ണതയില്‍ എത്തിച്ച കലാകാരിയാണ് ഭാഗ്യലക്ഷ്മി. അതുപോലെ തന്നെ അനീതിയ്ക്ക് എതിരെ തന്റെ ശബ്ദം ഉയര്‍ത്താനും താരം മടിയ്ക്കാറില്ല. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി…

മലയാള സിനിമയില്‍ ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ശബ്ദം നല്‍കി അതിന്റെ പൂര്‍ണതയില്‍ എത്തിച്ച കലാകാരിയാണ് ഭാഗ്യലക്ഷ്മി. അതുപോലെ തന്നെ അനീതിയ്ക്ക് എതിരെ തന്റെ ശബ്ദം ഉയര്‍ത്താനും താരം മടിയ്ക്കാറില്ല. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ഒരു മാധ്യമ ചര്‍ച്ചയിലാണ് താരം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്.

തനിക്ക് 18 വയസുള്ളപ്പോള്‍ സ്റ്റുഡിയോയില്‍ വെച്ച് ഒരു സംവിധായകന്‍ വളരെ മോശമായി സംസാരിച്ചുവെന്ന് ആണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് നിങ്ങടെ സിനിമ എനിക്ക് വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി പൊന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സിനിമാ മേഖലയുടെ താഴത്തെ തട്ട് മുതല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പല തരത്തിലുള്ള ചൂഷണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന കാര്യം ഇതിനി മുന്‍പും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്.

 

നേരത്തെ, മലയാള സിനിമയില്‍ പുരുഷാധിപത്യമാണുള്ളതെന്ന് ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. ഇവിടെ സ്ത്രീകളുടെ വാക്കുകള്‍ ഒരിക്കല്‍ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇവിടെ തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്. അത്തരമൊരു അവസ്ഥയില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അത് പലരെയും ബാധിക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം, ഹേമ കമ്മിഷന്‍ ആദ്യം വിളിച്ചപ്പോള്‍ പോകാന്‍ താല്‍പര്യമില്ലായിരുന്നു എന്നും എന്ത് തുറന്ന് പറഞ്ഞാലും നടപടി ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു തന്നെ പിറകിലോട്ട് വലിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അവരോട് പോയി സംസാരിക്കാന്‍ ഭാഗ്യലക്ഷ്മി സ്വയം തയ്യാറാവുകയായിരുന്നു.