പടവെട്ടിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെയും പീഡന പരാതി

നിവിന്‍ പോളി നായകനാകുന്ന ‘പടവെട്ട്’ ചിത്രത്തിന്റെ സംവിധായകന് നേരെ ഉണ്ടായ പീഡന പരാതിയ്ക്ക് ശേഷം മറ്റൊരു പരാതി കൂടി. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായെന്ന പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്. വിമന്‍…

നിവിന്‍ പോളി നായകനാകുന്ന ‘പടവെട്ട്’ ചിത്രത്തിന്റെ സംവിധായകന് നേരെ ഉണ്ടായ പീഡന പരാതിയ്ക്ക് ശേഷം മറ്റൊരു പരാതി കൂടി. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായെന്ന പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്. വിമന്‍ എഗിനിസ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെന്റ് എന്ന ഫേസ്ബുക് പേജിലൂടെയാണ് നടിയായ അതിജീവത പങ്കുവച്ചത്. പടവെട്ടിലെ നായികാവേഷത്തിനായി ഓഡിഷന് വേണ്ടി കണ്ണൂരിലുള്ള അരോമ റിസോര്‍ട്ടില്‍ വരാന്‍ ആവശ്യപ്പെട്ടെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബിബിന്‍ പോളിനൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണയും ഉണ്ടായിരുന്നു എന്നും ഇവര്‍ പോസ്റ്റില്‍ പറയുന്നു.

ഈ സംഭവത്തിന് ശേഷം താന്‍ മലയാള സിനിമകളിലെ വേഷങ്ങള്‍ക്കായുള്ള ശ്രമം നിര്‍ത്തി എന്നും, മറ്റ് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളും ഉള്ളതിനാല്‍ ഈ ഇന്‍ഡസ്ട്രിയില്‍ തനിക്ക് പ്രതീക്ഷയില്ലായിരുന്നു എന്നും അതിജീവത കുറിച്ചു. ‘ബിപിന്‍ പോളിനെ ഒരിക്കല്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. സംവിധായകന്‍ ലിജു കൃഷ്ണയുടെ ബലാത്സംഗ കേസിന്റെ വാര്‍ത്താ ലേഖനം എന്റെ സുഹൃത്ത് അയച്ചുതന്നപ്പോള്‍ ,എന്താണ് ഇവരില്‍ നിന്നുണ്ടായ അനുഭവമെന്ന് സമൂഹത്തോട് പങ്കിടണമെന്ന് എനിക്ക് തോന്നി. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ആ വാര്‍ത്തകള്‍ ഇല്ലാതായി. ഇന്ന് ലിജു കൃഷ്ണയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അതിജീവിതയുടെ ദുരന്തങ്ങളും ജീവിതത്തിനേറ്റ ആഘാതവും വോയ്സ് ക്ലിപ്പ് ലൂടെ കേട്ടതിന് ശേഷം എന്റെ അനുഭവം പങ്കിടണമെന്ന് ഞാന്‍ തീരുമാനിച്ചു. പല പെണ്‍കുട്ടികളും പടവെട്ട് സിനിമയുടെ ഓഡിഷനു പോയിട്ടുണ്ട് എന്ന് എനിക്കറിയാം, അതിനാല്‍ എന്റെ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ മോശം അനുഭവങ്ങള്‍ പുറത്തു പറയാന്‍ ധൈര്യം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” അതിജീവത പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ മാസമാണ് ‘പടവെട്ട്’ സിനിമയുടെ സംവിധായകന്‍ ലിജുവിനെതിരെ സഹപ്രവര്‍ത്തകയായ യുവതി പരാതി നല്‍കിയത്. ഗുരുതര ആരോപണങ്ങളാണ് സംവിധായകനെതിരെ യുവതി ഉന്നയിച്ചത്. സിനിമയുടെ ആവശ്യത്തിനായി വാടകക്കെടുത്ത വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും ആര്‍ത്തവ സമയത്തും അയാളുടെ ബലപ്രയോഗത്തില്‍ ക്ഷതം സംഭവിച്ചുവെന്നും പരാതിക്കാരി പറഞ്ഞിരുന്നു.