പേരക്കുട്ടിയെ മുക്കിക്കൊന്ന കേസിലെ പ്രതി സിപ്‌സി കുഴഞ്ഞുവീണ് മരിച്ചു

ഒന്നരവയസ്സുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി സിപ്‌സി കുഴഞ്ഞു വീണ് മരിച്ചു. അങ്കമാലി പാറക്കടവ് സ്വദേശി പൊന്നാടത്ത് വീട്ടില്‍ കൊച്ചുത്രേസ്യ എന്ന സിപ്‌സി(50)യാണ് മരിച്ചത്. എറണാകുളം പള്ളിമുക്കിലെ ലോഡ്ജില്‍ വെച്ചായിരുന്നു മരണം.…

ഒന്നരവയസ്സുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി സിപ്‌സി കുഴഞ്ഞു വീണ് മരിച്ചു. അങ്കമാലി പാറക്കടവ് സ്വദേശി പൊന്നാടത്ത് വീട്ടില്‍ കൊച്ചുത്രേസ്യ എന്ന സിപ്‌സി(50)യാണ് മരിച്ചത്. എറണാകുളം പള്ളിമുക്കിലെ ലോഡ്ജില്‍ വെച്ചായിരുന്നു മരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നുവെന്നും, മരണത്തില്‍ അസ്വാഭാവികതകളില്ലെന്നും എറണാകുളം സെന്‍ട്രല്‍ പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് കൊച്ചി കലൂരിലെ ഹോട്ടല്‍ മുറിയില്‍വെച്ച് സിപ്‌സിയുടെ പേരക്കുട്ടിയായ ഒന്നരവയസ്സുകാരി കൊല്ലപ്പെട്ടത്.
സിപ്‌സിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസ് ആണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ ഇയാളെയും സിപ്‌സിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന സിപ്‌സി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങി നിരവധി കേസുകളിലും സിപ്‌സി നേരത്തെ പ്രതിയായിരുന്നു. അങ്കമാലി പൊലീസ് സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയിലും സിപ്‌സിയുടെ പേരുണ്ടായിരുന്നു.