അനിയത്തിപ്രാവ് ചെയ്യേണ്ടിയിരുന്ന നടന്‍ താനായിരുന്നുവെന്ന കൃഷ്ണയുടെ വാക്കുകള്‍ നിഷേധിച്ച് ഫാസില്‍

അനിയത്തിപ്രാവ് താന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന് നടന്‍ കൃഷ്ണ തുറന്നു പറഞ്ഞിരുന്നു. കുഞ്ചാക്കോ ബോബന്‍ സിനിമയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വാര്‍ത്ത കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി. ഞങ്ങള്‍ രണ്ടുപേരും ഒരേ സമയത്ത് സിനിമയില്‍ എത്തിയതാണ്.…

അനിയത്തിപ്രാവ് താന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന് നടന്‍ കൃഷ്ണ തുറന്നു പറഞ്ഞിരുന്നു. കുഞ്ചാക്കോ ബോബന്‍ സിനിമയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വാര്‍ത്ത കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി. ഞങ്ങള്‍ രണ്ടുപേരും ഒരേ സമയത്ത് സിനിമയില്‍ എത്തിയതാണ്.

ഞാനും ഈ രംഗത്ത് എത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷമായി, ഞാനും സീനിയര്‍ ആയി എന്നൊക്കെ അന്ന് ഓര്‍ത്തു. എല്ലാം സമയദോഷം. സിനിമ ഒരു ഭാഗ്യമാണ്. ആഗ്രഹിച്ചിട്ട് കാര്യമില്ല, നമുക്ക് ദൈവം കൊണ്ടുതരുന്ന ഒരു അവസരമാണ് സിനിമയെന്നും കൃഷ്ണ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാലിതാ കൃഷ്ണയുടെ വാക്കുകള്‍ നിഷേധിച്ച് സംവിധായകന്‍ ഫാസില്‍ രംഗത്ത്.

‘അനിയത്തിപ്രാവിലേക്കല്ല ഹരികൃഷ്ണന്‍സിലേക്ക് കൃഷ്ണയെ പരിഗണിക്കാന്‍ ആലോചിച്ചിരുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഹരികൃഷ്ണന്‍സില്‍ കുഞ്ചാക്കോ ബോബന്‍ ചെയ്ത വേഷം ചാക്കോച്ചന് ഡേറ്റ് ഇല്ലെങ്കില്‍ കൃഷ്ണയെ െകാണ്ട് ചെയ്യിക്കാം എന്നായിരുന്നു ആലോചന.

പക്ഷേ ചാക്കോച്ചന്‍ അത് ചെയ്യാമെന്ന് പറഞ്ഞതോടെ പിന്നെ ആ വേഷത്തിലേക്ക് മറ്റാരെയും ചിന്തിച്ചില്ല. കൃഷ്ണ എന്റെ കുടുംബസുഹൃത്തും കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.