കടുവ വീണ്ടും വിവാദത്തില്‍! പുലയരുടെ ‘കൂളിയൂട്ട്’ പാട്ട് സവര്‍ണ ക്രിസ്ത്യന്‍ പാട്ടാക്കി

തിയേറ്ററില്‍ തകര്‍ക്കുകയാണ് പൃഥ്വിരാജിന്റെ കടുവ. സിനിമയിലെ പാലാ പള്ളി എന്ന പാട്ട് ഇപ്പോള്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്. സന്തോഷ് വര്‍മ്മ, ശ്രീഹരി തറയില്‍ എന്നിവര്‍ വരികളെഴുതിയ ഗാനം അതുല്‍ നറുകരയാണ് ആലപിച്ചിരിക്കുന്നത്. എന്നാല്‍ ഈ പാട്ടിനെതിരെ സോഷ്യല്‍…

തിയേറ്ററില്‍ തകര്‍ക്കുകയാണ് പൃഥ്വിരാജിന്റെ കടുവ. സിനിമയിലെ പാലാ പള്ളി എന്ന പാട്ട് ഇപ്പോള്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്. സന്തോഷ് വര്‍മ്മ, ശ്രീഹരി തറയില്‍ എന്നിവര്‍ വരികളെഴുതിയ ഗാനം അതുല്‍ നറുകരയാണ് ആലപിച്ചിരിക്കുന്നത്. എന്നാല്‍ ഈ പാട്ടിനെതിരെ സോഷ്യല്‍ ലോകത്ത് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.

മലബാറിലെ പുലയ സമുദായക്കാര്‍ മരണാനന്തര ചടങ്ങായ ‘കൂളിിയൂട്ട്’ല്‍ പാടുന്ന പാട്ടാണ് ആയേ ദാമാലോ എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. ഇതുസംബന്ധിച്ച് രാഹുല്‍ സനല്‍ എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്.

അതേസമയം, ഈ പാട്ടിന്റെ വരികള്‍ മാറ്റി സവര്‍ണ ക്രിസ്ത്യന്‍ പാട്ടാക്കിയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇനി കാലങ്ങള്‍ക്ക് ശേഷം ഇത് ഒരു ക്രിസ്ത്യന്‍ പാട്ടായി ആയിരിക്കും അറിയപ്പെടുക. കാരണം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കലയും സംസ്‌കാരവും അതിന്റെ ഈണം മാത്രം നില നിര്‍ത്തി കാലാവശേഷമാകും എന്നാണ് രാഹുല്‍ പറയുന്നത്.

കടുവയിലെ ‘പാലാ പള്ളി’ പാട്ടിനെ കുറിച്ച് ചര്‍ച്ചകളും വിവാദങ്ങളും തുടരുകയാണ്.
മലബാറിലെ പുലയ സമുദായക്കാര്‍ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ട്’ല്‍ പാടുന്ന പാട്ടാണ് ആയേ ദാമാലോ എന്ന പാട്ട്. ഈ പാട്ടിന്റെ വരികള്‍ മാറ്റി സവര്‍ണ ക്രിസ്ത്യന്‍ പാട്ടാക്കിയാണ് കടുവയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാലങ്ങള്‍ കഴിയുമ്പോള്‍ ഇത് ഒരു ക്രിസ്ത്യന്‍ പാട്ടായി ആയിരിക്കും അറിയപ്പെടാന്‍ പോകുന്നത്. ഇത് കാരണം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കലയും സംസ്‌കാരവും അതിന്റെ ഈണം മാത്രം നില നിര്‍ത്തി കാലാവശേഷമാകും.

മുന്‍പ് ‘അത്തിന്തോം തിന്തിന്തോം ‘ എന്ന നാടന്‍പാട്ട് മലയാളിയായ ഒരു നാടന്‍പാട്ട് ഗവേഷകനില്‍ നിന്ന് കണ്ടെത്തി, പിന്നീട് ചന്ദ്രമുഖി എന്ന ചിത്രത്തില്‍ സ്വന്തം ട്യൂണ്‍ ആയി ഉള്‍പ്പെടുത്തിയത് വിദ്യാസാഗര്‍ ആണ്. മറിയാമ്മ ചേട്ടത്തി എന്ന കലാകാരിയില്‍ നിന്ന് ഈ ഗാനം കണ്ടെത്തിയ ഗായകനെ കൊണ്ട് പാടിക്കാം എന്നു പറഞ്ഞ് ട്യൂണ്‍ എല്ലാം മോഡിഫൈ ചെയ്തതിന് ശേഷം എസ്.പിയെ കൊണ്ടാണ് പാടിപ്പിച്ചത്. പിന്നീട് കേസ് ആയി. അവസാനം രജനികാന്ത് ഇടപെട്ടാണ് വിഷയം തീര്‍ത്തത്. (ആ ഗായകന്‍ ഈ പോസ്റ്റിന് താഴെ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു)

കടുവയിലെ പാട്ടിന്റെ ഒറിജിനല്‍ വേര്‍ഷന്‍ യൂട്യൂബില്‍ കണ്ടതിന് ശേഷം പലരും അതിന്റെ വരികള്‍ ചോദിച്ച് മെസേജ് അയച്ചിരുന്നു. ഒറിജിനല്‍ കൂളിയൂട്ട് ചടങ്ങിലെ പാട്ടിന്റെ വരികള്‍ ഇതാണ്.

‘അയ്യാലയ്യ പടച്ചോലേ .
ഈരാന്‍ ചുമ്മല ചാളേന്ന്
ഈരാന്‍ ചുമ്മല ചാളേന്ന്
ഒരയ്യന്‍ തല വലി കേള്‍ക്കുന്ന . (2)

ദേശം നല്ലൊരു ചെമ്മാരീ
മരുത്തന്‍ മാരന്‍ കര്‍ത്ത്യല്ലാ.
ആയേ .. ദാമോലോ …
ഈശരന്‍ പൊന്‍ മകനോ(2)

ആയേ.
ദാമോലോ.
അത്തി മലക്ക് പോന്നാ.
ആയേ … ദാമോലോ.
താളി മലക്ക് പോന്നാ.

ആയേ..
ദാമോലോ.
വലം കൈ താളിടിച്ചേ.

ആയേ.
ദാമോലോ.
ഇടം കൈ താളിടിച്ചേ.

ആയേ.
ദാമോലോ.
വണ്ണാറകൂടു കണ്ടേ.

ആയേ.
ദാമോലോ.
വയ്യോട്ട് ചാടണല്ലോ.