വൈറൽ പനി നിസാരക്കാരനല്ല: നടൻ കണ്ണൻ സാഗർ

വൈറൽ പനി വരുന്നത് നിസാരമായി കാണരുതെന്നമുന്നറിയിപ്പുമായി നടൻ കണ്ണൻ സാഗർ. പുറത്തിറങ്ങുമ്പോൾ സ്വയം സൂക്ഷിക്കുക എന്നതാണ് ഏവരും ചെയ്യേണ്ടതെന്നും കണ്ണൻ സാഗർ പറയുന്നു. പനി പിടിച്ച് ആശുപത്രിയിൽ ചികിത്സയിലാണെന്നും ജോലികൾ പലതും ഇത് മൂലം…

വൈറൽ പനി വരുന്നത് നിസാരമായി കാണരുതെന്നമുന്നറിയിപ്പുമായി നടൻ കണ്ണൻ സാഗർ. പുറത്തിറങ്ങുമ്പോൾ സ്വയം സൂക്ഷിക്കുക എന്നതാണ് ഏവരും ചെയ്യേണ്ടതെന്നും കണ്ണൻ സാഗർ പറയുന്നു. പനി പിടിച്ച് ആശുപത്രിയിൽ ചികിത്സയിലാണെന്നും ജോലികൾ പലതും ഇത് മൂലം മുടങ്ങിയെന്നും കണ്ണൻ പറയുന്നു. വലിയ തലവേദനയും ദേഹം വേദനയുമായിരുന്നു പനിപിടിച്ചപ്പോൾ എന്നും കണ്ണൻ സാ ഗർ പറയുന്നു.

സോഷ്യൽ മീഡിയയിലൂടെയാണ് പനി പിടിച്ചതിന് പിന്നാലെയുള്ള അനുഭവം പറഞ്ഞ് കണ്ണൻ സാഗർ എത്തിയത്. നമ്മൾ കുറേ സന്തോഷിച്ചാൽ അൽപ്പം ദുഃഖിക്കേണ്ടി വരുമോ, ചിലർക്ക് വന്നേക്കാം ആ കൂട്ടത്തിലുള്ള ആളാണ് ഞാൻ… ഞാൻ ആദ്യം സർക്കാർ ആശുപത്രിയിലാണ് പോയത്, എന്തിനാ വന്നത് എന്ന ഒരു ചോദ്യം മാത്രം, പനിയാണ് എന്നു ഞാനും പറഞ്ഞു. ഒരു ചീട്ടിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു മരുന്നും വാങ്ങി അതുമായി വീട്ടിലേക്കു, രണ്ടു ദിവസം മരുന്ന് കഴിച്ചു.

പനി എന്റെ ഉള്ളിൽ കിടന്നു താണ്ഡവമാടി, ഇന്നലെ രാത്രിയിൽ ഞാൻ ചങ്ങനാശ്ശേരി എൻ എസ് എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റായി, ഒരു വില്ലൻ കഥാപാത്രത്തെ പോലെ ‘ബില്ല് ‘ കടന്നു വരുന്നതും കാത്തു ഇന്നു മുതൽ പ്രതീക്ഷയിൽ എന്നു പറഞ്ഞ് കൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അഴീക്കോട് ബീച്ചിൽ പാട്ട് സീൻ എടുക്കുന്നത് കാണാൻ പോയി എനിക്ക് ഒരാവശ്യവും ഇല്ലാതെ ചുമ്മാ ബീച്ചിൽ ചുറ്റികറങ്ങി, അന്ന് രാത്രിയിൽ എന്റെ ഒരു സീനും കൂടി കഴിഞ്ഞു ഞാൻ പാക്കപ്പ് ആയി. ആ ചിത്രത്തിന്റെ പുറകിൽ പ്രവർത്തിക്കുന്ന സകല ചേട്ടന്മാരോടും കെട്ടിപിടിച്ചു തന്നെ യാത്രപറഞ്ഞു ഒരു വല്ലാത്ത വിഷമം തോന്നി, എന്റെ ടൂവീലറിൽ ഞാൻ നാട്ടിലേക്ക് പോന്നു, പിറ്റേദിവസം മുതൽ ദേഹത്തു വേദനയും പനിയും കഫക്കെട്ടും തലവേദനയും ആകെ ഒരു വല്ലാഴിക.

വേറെ വർക്ക് വന്നിരുന്നു അതും ക്യാൻസൽ,ഞാൻ പറഞ്ഞു വന്നത് പ്രകൃതിയുടെ കാലാവസ്ഥ വ്യതിയാനം നല്ലതുപോലെ ബാധിച്ചിട്ടുണ്ട് പ്രിയപ്പെട്ടവർ മഴയത്തിറങ്ങുമ്പോഴും, ബീച്ചിലോ, വെളിയിലോ ഏതൊരു ആവശ്യത്തിന് ഇറങ്ങുമ്പോഴും നിസ്സാരമായി കാണരുത്,വൈറൽ പനിയെന്നു പറഞ്ഞാലും ഇത് വന്നാൽ നല്ലത് പോലെ ദോഷം ചെയ്യും.