കൊതിയും നുണയും പറയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ സാജൻ സൂര്യക്കെതിരെ നടി ലക്ഷ്മി പ്രിയ

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ലക്ഷ്മിപ്രിയ, തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത ആളാണ് ലക്ഷ്മിപ്രിയ, ലക്ഷ്മിപ്രിയക്ക് എല്ലാത്തിനും താങ്ങായും തണലായും കൂടെ നിൽക്കുന്ന വ്യക്തിയാണ് താരത്തിന്റെ ഭർത്താവ് ജയ്.…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ലക്ഷ്മിപ്രിയ, തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത ആളാണ് ലക്ഷ്മിപ്രിയ, ലക്ഷ്മിപ്രിയക്ക് എല്ലാത്തിനും താങ്ങായും തണലായും കൂടെ നിൽക്കുന്ന വ്യക്തിയാണ് താരത്തിന്റെ ഭർത്താവ് ജയ്. അത് കൊണ്ട് തന്നെ സ്വന്തം നിലപാടിൽ ഉറച്ച് നിൽക്കുന്ന താരമാണ് ലക്ഷ്മി പ്രിയ. സെലിബ്രിസിറ്റി പരിപാടിയായ അരം + അരം = കിന്നരം. ഷോയിൽ ആദ്യത്തെ അതിഥിയായി എത്തിയത് ദിലീപ് ആയിരുന്നു. കഴിഞ്ഞ ദിവസം ഷോയുടെ പ്രമോ വിഡിയോയും സോഷ്യൽ മീഡിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ ലക്ഷ്മി പ്രിയയും സാജനും തമ്മിലുള്ള വാക്കുതറക്കമാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്.

പരിപാടിക്കിടയിൽ ശ്വേതാ മേനോൻ ഇവിടെ ഒളിക്യാമറ ഉണ്ട് അത് ചിലപ്പോൾ ഇതെല്ലം റെക്കോർഡ് ചെയ്യുന്നുണ്ടാകും എന്ന് പറഞ്ഞതിൽ പിന്നെയാണ് പ്രശ്‌നത്തിന്റെ ഉത്ഭവം പ്രീതയോടും ആൻസിയോടും സാജൻ സൂര്യയെ കുറിച്ച് ലഷ്മി പ്രിയ സംസാരിക്കുന്ന ഷോക്കിടയിൽ കാണിക്കുകയും ഉണ്ടായി. സാജൻ മറ്റുള്ളവരുടെയും എന്റെയും അടുത്ത് നല്ല റോൾ കളിക്കലായിരുന്നു എന്ന് ലക്ഷ്മി പറയുന്നു. ആദ്യം ഞങൾ തമാശ രീതിയിലാണ് എന്നാണ് കരുതിയത് എന്നും പ്രീതയും  പറയുന്നു. ഞാൻ എന്റെ കൊച്ചിനെയും വീടും വിട്ട് ഷോ തുടങ്ങുന്നതിന് മുൻപായി എത്തില്ല. ഞങ്ങൾ വരുമ്പോൾ ഇവിടെ റിഹേസൽ നടക്കാറുണ്ട്. ഈ സാജൻ എപ്പോഴാ വരുന്നത് എന്ന് കണ്ടിട്ടുണ്ടോ. പുള്ളിക്ക് എന്തേലും ചെയ്യാനായി കൊടുത്താൽ അത് ചെയ്യാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് സാജൻ എന്നെപ്പറ്റി അങ്ങനൊന്നും പറയണ്ട. റിഹേഴ്സലിനായിട്ടാണോ അതോ തല്ലുകൂടാൻ ആണോ വരുന്നത് എന്ന് ശ്വേതാ ദേഷ്യത്തോടെ  ചോതിക്കുന്നതും വിഡിയോയിൽ കാണിക്കുന്നുണ്ട്.

തരം താഴ്ന്ന നിലയിൽ ഇഅവരൊക്കെ ആണ് കൊതിയും നുണയും പറയുന്നത് എന്നാണ് സാജൻ പറയുന്നത്. ഇതിനിടയിലാണ് ലക്ഷ്മിപ്രിയ പൊട്ടി കരയുന്നതും ഷോ വിട്ടു പുറത്തുപോകുന്നതും.സംവിധായകൻ സിദ്ധിഖിന്റെ അഭിപ്രായത്തോടെ നാല് ഗ്രൂപ്പുകൾ ഉള്ളതിൽ ഇരുവരയെയും വെവ്വേറെ ഗ്രൂപുകളിൽ ആകുകയും ഇവരെ ലീഡർ ആകുകയും ചെയ്തു. ഇവർ മനപ്പൂർവ്വം ഇങ്ങനെ കാണിച്ചതാണോ എന്നും മറ്റുമുള്ള സംശയം പ്രക്ഷകർക്കിടയിൽ ഉണ്ട്.