ആരാധകന്റെ സമ്മാനം കൊണ്ടുപോകാൻ കഴിയാതെ കുഴഞ്ഞ് മോഹൻലാൽ !!

ആരാധകന്റെ സമ്മാനം കൊണ്ടുപോകാൻ കഴിയാതെ കുഴഞ്ഞ് മോഹൻലാൽ, തന്റെ വാഹനമായ ടൊയോട്ട ലാൻഡ് ക്രൂസറിൽ പെയിന്റിങ് കയറ്റാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല, ഒടുവിൽ പെയിന്റിങ്ങുമായി വീട്ടിലേക്ക് വരാൻ ആളുകളെ ചുമതലപ്പെടുത്തി മോഹൻലാൽ പോയി. മലയാളത്തിലെ…

ആരാധകന്റെ സമ്മാനം കൊണ്ടുപോകാൻ കഴിയാതെ കുഴഞ്ഞ് മോഹൻലാൽ, തന്റെ വാഹനമായ ടൊയോട്ട ലാൻഡ് ക്രൂസറിൽ പെയിന്റിങ് കയറ്റാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല, ഒടുവിൽ പെയിന്റിങ്ങുമായി വീട്ടിലേക്ക് വരാൻ ആളുകളെ ചുമതലപ്പെടുത്തി മോഹൻലാൽ പോയി. മലയാളത്തിലെ എക്കാലത്തെയും പ്രിയ ചിത്രങ്ങളിൽ ഒന്നായ തൂവാനത്തുമ്പികളുടെ മുപ്പത്തഞ്ചാം പിറന്നാളിലാണ് മണ്ണാറത്തൊടി ജയകൃഷ്ണന് കെപി മുരളീധരൻ എന്ന ചിത്രകാരൻ ഒരു മനോഹ സമ്മാനം നൽകിയത്, ജയകൃഷണറെയും, ക്ലാരയുടെ പ്രണയം പറയുന്ന ചിതമാണ് വരച്ച് നൽകിയത്.

വർഷങ്ങൾക്ക് മുൻപേ വരച്ച് തീർന്ന ചിത്രം പല തവണ ലാലേട്ടന് സമ്മാനിക്കാൻ ചിത്രകാരനായ മുരളീധരൻ ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല, ചിത്രത്തിന്റെ ഭംഗി കണ്ട് പലരും മോഹവില നൽകി ചിത്രം വാങ്ങാൻ എത്തിയിരുന്നു, എന്നാൽ ജയകൃഷ്ണന് അല്ലാതെ മറ്റാർക്കും ചിത്രം നൽകില്ലെന്ന വാശിയിൽ അദ്ദേഹം ഉറച്ച് നിന്നു ഒടുവിൽ പെയിന്റിങ് മോഹൻലാലിന് തന്നെ അദ്ദേഹം നൽകി. മോഹൻലാൽ നൽകിയ പാട്ടുകൾ അവതരിപ്പിക്കുന്ന ഓഡിയോ ലോഞ്ച് പ്രോഗ്രാമിൽ സംവിധയകാൻ ടികെ രാജീവ് ആണ് ആരാധകന്റെ സമ്മാനം നൽകാൻ അവസരം ഒരുക്കിയത്. പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനത്തിൽ ലാലേട്ടനും സന്തോഷം പങ്ക് വെച്ചു. കൊച്ചിയിൽ പുതിയതായി പണി കഴിപ്പിച്ച വീട്ടിൽ ഇനി മുരളീധരന്റെ പെയിന്റിങ്ങും ഇനി ലാലേട്ടനെ നോക്കി ചിരിക്കും.