നസീര്‍ ഹുസൈന്‍ കിഴക്കേടത്തിന്റെ ചോറ് തിന്നു ‘മരിക്കുന്ന’ മലയാളികള്‍ എന്ന തലക്കെട്ടോടുകൂടിയുള്ള ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്.
‘കേരളത്തില്‍ ഏതാണ്ട് ഇരുപത്തി അഞ്ച് ശതമാനം മുതല്‍ മുപ്പത് ശതമാനം വരെ ആളുകള്‍ക്ക് പ്രമേഹം, അധിക രക്തസമ്മര്‍ദ്ധം, അമിത വണ്ണം , അമിത കൊളസ്‌ട്രൊള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്‍പ്പെടുന്ന മെറ്റബോളിക് സിന്‍ഡ്രോം ഉണ്ടെന്ന് നസീര്‍ കുറിക്കുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം:
, അവരുടെ മാതാപിതാക്കൾ എന്നിവർ വഴി എനിക്കും പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലായത് കൊണ്ട് കഴിഞ്ഞ ഒരു വർഷമായി ചോറിന്റെ അളവ് കുറച്ചതിനു ശേഷം മാത്രമാണ്, ഞാൻ വളരെ അധികം ചോറാണ് കഴിച്ചുകൊണ്ടിരുന്നത് എന്ന് എനിക്ക് ബോധ്യമായത്.
ജീവിച്ചിരുന്ന സമയത്ത് രണ്ടാം ലോകമഹായുദ്ധ കാലത്ത് കൊച്ചിയിൽ നേരിട്ട ദുരിത കഥ എന്നോട് പറയുണ്ടായിരുന്നു. ചോറ് മുതൽ സോപ്പ് വരെ ക്ഷാമം നേരിട്ട കാലത്ത് വല്ലപ്പോഴും കിട്ടുന്ന മരച്ചീനിയും ചേമ്പും മറ്റും കഴിച്ചു ജീവിച്ചതും, സോപ്പ് കിട്ടാത്തത് കൊണ്ട് ചാരം ഉപയോഗിച്ച് തുണി കഴുകിയതും എല്ലാം. ഹോളണ്ടിലെ ഭക്ഷണം ജര്മനിയിലേക്കാണ് കയറ്റുമതി ചെയ്തത് എങ്കിൽ ഇന്ത്യയിലെ അരിയും ഗോതമ്പും ചർച്ചിലിന്റെ നിർദേശപ്രകാരം ഇംഗ്ലണ്ടിലേക്കാണ് കയറ്റുമതി ചെയ്യപ്പെട്ടത്. ഹോളണ്ടിൽ ഇരുപതിനായിരം പേരാണ് മരിച്ചതെങ്കിൽ ബംഗാളിലെ 1943 ക്ഷാമകാലത്ത് ഇരുപത് മുതൽ മുപ്പത് ലക്ഷം ആളുകളാണ് പട്ടിണി കിടന്നു മരിച്ചത്, അതും ആവശ്യത്തിനു മഴ കിട്ടിയ ഒരു വർഷം. രണ്ടാം ലോകമഹായുദ്ധം ജയിച്ച ചർച്ചിൽ ഇന്ത്യയ്ക്ക് എന്നും ഒരു വില്ലനായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നതിനെ വളരെ എതിർത്തിരുന്ന ഒരാൾ കൂടിയായിരുന്നു ചർച്ചിൽ. ഭാഗ്യത്തിന് യുദ്ധം കഴിഞ്ഞു വന്ന തിരഞ്ഞെടുപ്പിൽ പുള്ളി തോറ്റു , ക്ലമന്റ് ആറ്റ്ലീ പ്രധാനമന്ത്രിയാവുകയും, സ്വാതന്ത്രിന് വേണ്ടി സമരം ചെയ്തിരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള പല ബ്രിട്ടീഷ് കോളനികൾക്കും സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു.