സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ‘ജാനാ മേരെ ജാനാ’ എന്ന ഗാനം ഇപ്പോൾ യൂട്യൂബിൽ ഏറെ ശ്രദ്ധ നേടുകയാണ്, ഇതൊനൊടകം തന്നെ ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് ഈ ഗാനം, ഇപ്പോൾ ആ ഗാനത്തിന്റെ കുറിച്ച് പറയുകയാണ് ഒമർ, ഇത് ആദ്യം താൻ ഒരു സിനിമ ആക്കാൻ തീരുമാനിച്ചത് ആണ്, പിന്നീട് ആൽബം ആക്കിയത് എന്നാണ് ഒമർ പറയുന്നത്. ഒരു മില്യണ്‍ എത്തിയിരിക്കുന്നു. ഈ ലോക്ക്ഡൗണ്‍ സമയത്ത് ഇതൊക്കെയാണ് ഒരു സന്തോഷം. ഈ ഗാനം നൂറിനെയും റോഷനെയും വെച്ച് പാത്തു വെഡ്‌സ് ഫ്രീക്കന്‍ എന്നൊരു സിനിമയ്ക്കായി പ്ലാന്‍ ചെയ്തിരുന്നുഒരു കോളേജ് ലവ് സ്റ്റോറിയാണ് ഞാൻ ഉദ്ദേശിച്ചത്, അതും മലബാര്‍ പശ്ചാത്തലമാക്കി ഈ കാര്യം ഞാൻ റോഷനോട് സംസാരിച്ചു.
എന്നാൽ അപ്പോൾ എന്നോട് റോഷൻ പറഞ്ഞത് അവനു നൂറിനുമായി അഭിനയിക്കാൻ സിങ്ക് തീരെയിയല്ല പ്രിയയുമായിട്ടാണ് അഭിനയിക്കാനാണ് അവനു സിങ്ക് എന്നാണ് എന്നോട് പറഞ്ഞത്. പടം ഇറങ്ങിയിട്ടില്ല അപ്പോഴേക്കും എന്റെ നായിക ഇന്നയാള്‍ വേണമെന്നൊക്കെ പറയുക എന്ന് പറഞ്ഞാല്‍ എന്താ അത്. എനിക്ക് അത് ഭയങ്കര വിഷമമായി അങ്ങനെ ആ പദ്ധതി ഞാൻ സ്റ്റോപ്പ് ചെയ്യുക ആയിരുന്നു എന്ന് ഒമർ പറയുന്നു. പിന്നീട് ആ പാട്ട് ഞാൻ അഫ്നാദ് എന്നൊരു പയ്യനെ വെച്ച് ചെയ്യാൻ തീരുമാനിച്ചു.
ആൽബം ചിത്രീകരിക്കുന്ന സമയത്ത് പാട്ട് ഞാൻ ജുമാനയെ കേള്‍പ്പിച്ചു ജുമാനക്ക് അത് ഒരുപാട് ഇഷ്ടമായി. എന്നെയും അജ്മലിനെയും വെച്ച് ആ ഗാനം ചെയ്യൂ ഇക്ക എന്ന് ജുമാന എന്നോട് പറഞ്ഞു, അങ്ങനെയാണ് ഈ ഗാനം ചിത്രീകരിച്ചത്, എന്നാൽ ആ സിനിമ റിലീസ് ചെയ്യാത്തതിൽ നഷ്ടം റോഷന് മാത്രമാണ് എന്നാണ് ഒമർ പറയുന്നത്