ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കി; പൊലീസിനെതിരെ വെളിപ്പെടുത്തലുമായി ആര്‍ ശ്രീലേഖ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗുരുതര വെളിപ്പെടുത്തലുമായി ആര്‍. ശ്രീലേഖ ഐപിഎസ്. കേസില്‍ പൊലീസിനെതിരെയാണ് മുന്‍ ജയില്‍ ഡിജിപി യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയത്. ദിലീപിനെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കി. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്നത്…

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗുരുതര വെളിപ്പെടുത്തലുമായി ആര്‍. ശ്രീലേഖ ഐപിഎസ്. കേസില്‍ പൊലീസിനെതിരെയാണ് മുന്‍ ജയില്‍ ഡിജിപി യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയത്. ദിലീപിനെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കി. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്നും ജയിലില്‍ നിന്ന് കത്തെഴുതിയത് സുനിയല്ലെന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇവര്‍ വ്യക്തമാക്കി. ഇതില്‍ എന്തൊക്കെയോ അസ്വാഭാവികതകള്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.

ദിലീപും പള്‍സര്‍ സുനിയും നില്‍ക്കുന്ന ഒരു ഫോട്ടോ ആ സമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ ഇതെന്നെ കാണിച്ച് തെളിവുണ്ടെന്ന് പറഞ്ഞു. ഞാനിത് കണ്ടപ്പോള്‍ തന്നെ അത് ഫോട്ടോഷോപ്പ് ആണെന്ന് പറഞ്ഞിരുന്നു. അവിടെയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനും അതു ശരിവെച്ചു. പിന്നെ പറഞ്ഞൊരു തെളിവ് ടവര്‍ ലൊക്കേഷനായിരുന്നു. അന്ന് ഒരു പരിപാടിക്ക് വേണ്ടി കുറേ അഭിനേതാക്കള്‍ അവിടെ ഉണ്ടായിരുന്നുവെന്നും മുന്‍ ജയില്‍ ഡിജിപി പറഞ്ഞു.

ഇവര്‍ ക്വട്ടേഷന്‍ സംഘങ്ങളാണോ എന്നതില്‍ സംശയമുണ്ട്. സ്വയം കാശുണ്ടാക്കാന്‍ സ്വയം തന്നെയാണ് പല കാര്യങ്ങളും ഇവര്‍ മുന്‍പും ചെയ്തിട്ടുള്ളത്. ക്വട്ടേഷന്‍ അല്ല. ഇവര്‍ അറസ്റ്റിലായി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഗൂഡാലോചന വാര്‍ത്ത പുറത്തുവരുന്നത്. ജയിലില്‍ കിടക്കുമ്പോള്‍ സുനിയുടെ സഹതടവുകാരന്‍ ദീലീപിന്റെ സുഹൃത്ത് നാദിര്‍ഷയെ ഫോണില്‍ വിളിച്ചുവെന്നാണ് ആദ്യ കണ്ടെത്തല്‍.ജയിലില്‍ കിടന്ന് ഫോണ്‍ ചെയ്യാന്‍ ഒരിക്കലും കഴിയില്ല. സുനി ഇത് കോടതിയില്‍ പോയപ്പോള്‍ കടത്തിക്കൊണ്ടുവന്നതാണെന്നാണ് സഹതടവുകാരന്‍ പറഞ്ഞത്…’.ഇതിനൊരിക്കലും ഇടയില്ല എന്നും ശ്രീലേഖ പറഞ്ഞു.