മുന്‍ ഭാര്യ കാമുകനൊപ്പം എങ്ങനെ ജീവിക്കണം എന്നത് തീരുമാനിക്കേണ്ടത് ബാല അല്ല, എന്നാല്‍ നിങ്ങളുടെ മകളുടെ കാര്യത്തിലുള്ള തീരുമാനം ലൈവിലെത്തി അറിയിക്കണം : വെല്ലുവിളിച്ച് സംഗീത ലക്ഷ്മണ

എന്തിനും ഏതിനും പ്രതികരിക്കുന്നയാളാണ് സംഗീത ലക്ഷ്മണ. ഇപ്പോഴിതാ അമൃതയും ഗോപീസുന്ദറും വിവാഹം കഴിച്ച വിഷയത്തിലും തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംഗീത ലക്ഷ്മണ. അത് അവരെക്കുറിച്ചുള്ള ആശങ്കയില്‍ അല്ല, അമൃതയ്ക്ക് ബാലയിലുള്ള കുഞ്ഞിന്റെ ആശങ്കയില്‍. വെല്ലുവിളി…

എന്തിനും ഏതിനും പ്രതികരിക്കുന്നയാളാണ് സംഗീത ലക്ഷ്മണ. ഇപ്പോഴിതാ അമൃതയും ഗോപീസുന്ദറും വിവാഹം കഴിച്ച വിഷയത്തിലും തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംഗീത ലക്ഷ്മണ.

അത് അവരെക്കുറിച്ചുള്ള ആശങ്കയില്‍ അല്ല, അമൃതയ്ക്ക് ബാലയിലുള്ള കുഞ്ഞിന്റെ ആശങ്കയില്‍. വെല്ലുവിളി ബാലയോടാണ്. മുന്‍ ഭാര്യ കാമുകനൊപ്പം എങ്ങനെ ജീവിക്കണം എന്നത് തീരുമാനിക്കേണ്ടത് ബാല അല്ല, എന്നാല്‍ നിങ്ങളുടെ മകളുടെ കാര്യത്തിലുള്ള തീരുമാനം ലൈവിലെത്തി അറിയിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്.

കെട്ടിയോളും കുട്ടിയോളുമുള്ള ഒരുവന്റെ വെപ്പാട്ടിയായി മുന്‍ ഭാര്യ ജീവിക്കുമ്പോള്‍ സ്ത്രീലമ്പടനായ അവനോടൊപ്പം തന്നോളം പോന്ന മകള്‍ മുട്ടിയുരുമി നില്‍ക്കുന്ന ഫോട്ടം കണ്ടിട്ട് ബാലയുടെ വികാരമെന്താണ്, ചിന്ത എന്താണ്.

എന്തിനും ഏതിനും ലൈവിലെത്തി പ്രതികരിക്കുന്ന ബാലയുടെ നിരവധി ലൈവുകള്‍ കേട്ടിട്ടുള്ള ആളാണ് താനെന്നും വളര്‍ന്നു വരുന്ന മകള്‍ വിവാഹബന്ധത്തെ കുറിച്ചും അവളുടെ അമ്മയുടെ വെപ്പാട്ടി ജീവിതത്തെ കുറിച്ചും അമ്മയുടെ ജീവിതത്തിലെ മാറി മാറി വരുന്ന കാമുകന്മാരെയുമൊക്കെ പരിചയിച്ചും പരിചരിച്ചും വളര്‍ന്നു വരുന്നത് ബാലയുടെ മകളുടെ സ്വഭാവരൂപീകരണത്തിന് നല്ലതോ എന്നതിനെക്കുറിച്ച് ബാല ലൈവിലെത്തി മറുപടി പറയണമെന്നുമാണ് സംഗീത ലക്ഷ്മണ പറയുന്നത്.

അടുത്തിടെ ബാലയുടെ ആദ്യ ഭാര്യ അമൃതയും ഗോപി സുന്ദറും തമ്മിലുള്ള പ്രണയത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നപ്പോഴും ബാല പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായപ്പോള്‍ ആശംസകളുമായും ബാല രംഗത്തെത്തിയിരുന്നു. മുന്‍പ് മകളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും മകളെ തന്നില്‍ നിന്നും അകറ്റുന്നുവെന്നുമൊക്കെ ലൈവിലെത്തി ബാല അറിയിച്ചിരുന്നു.

വിവാഹിതനായതോടെ ഓരോ നിമിഷങ്ങളും ഒരു പകരം വീട്ടല്‍ എന്നപോലെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു കൊണ്ടേയിരുന്നു. ഇടയ്ക്ക് എലിസബത്തിനെതിരെ കമന്റുകള്‍ വന്നപ്പോള്‍ അതിനെതിരെയും ബാല രംഗത്തെത്തിയിരുന്നു. അമൃതയാണ് ഇതിനെല്ലാം പിന്നില്‍ എന്നായിരുന്നു ബാലയുടെ ആരോപണം.