വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആരും പിന്തുണച്ചില്ല..! തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ സുരേഷ് ഗോപി. ക്യു സ്റ്റുഡിയോ എന്ന ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ്സ് തുറന്നത്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആരും…

സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ സുരേഷ് ഗോപി. ക്യു സ്റ്റുഡിയോ എന്ന ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ്സ് തുറന്നത്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആരും പിന്തുണച്ചില്ല.. ഇത് ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നത് അല്ല.. എന്നും അദ്ദേഹം പറയുന്നു. ഇതെല്ലാം സംഭവിച്ചു പോയതാണ് എന്നാണ് നടന്‍ പറയുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യുന്നത് പോലെ വളരെ സെലക്ടീവായി വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് സാധിച്ചില്ല.. അതിന് തന്നെ ആരും പിന്തുണച്ചില്ല..

എന്നെ ആരും സപ്പോര്‍ട്ട് ചെയ്തില്ല.. പിന്നെയും പിന്നെയും പഴയതിലേക്ക് തന്നെ എത്തിച്ചു എന്നും സുരേഷ് ഗോപി പറയുന്നു. അതില്‍ ആര് സപ്പോര്‍ട്ട് ചെയ്തില്ല എന്നാണ് നടന്‍ ഉദ്ദേശിക്കുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു.. സംവിധായകരായാലും നിര്‍മ്മാതാക്കള്‍ ആയാലും എല്ലാവര്‍ക്കും താന്‍ ചെയ്ത് വന്ന കഥാപാത്രങ്ങള്‍ തന്നെ ആയിരുന്നു വേണ്ടിയിരുന്നത്.

അതില്ലാതെ പറ്റില്ല എന്ന് പറയും. തന്നെ എപ്പോഴത്തേയും വേഷത്തില്‍ കണ്ട് പ്രേക്ഷകര്‍ക്ക് തോന്നുന്ന ആവര്‍ത്തന വിരസത ഒന്നും ആരും ശ്രദ്ധിക്കുന്നില്ല.. എനിക്ക് തന്നെ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്ത് ആവര്‍ത്തന വിരസത വന്നുപോയി. രഞ്ജി എഴുതിയത് പോലെ തന്നെ എല്ലാവരും എഴുതാന്‍ തുടങ്ങിയാല്‍ ഞാന്‍ എന്ത് ചെയ്യും എന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം, പാപ്പന്‍ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ മികച്ച കളക്ഷനാണ് നേടുന്നത്. തീയറ്ററുകളില്‍ ആവേശമായി മാറിയ സിനിമ സുരേഷ്‌ഗോപിയുടെ എക്കാലത്തേയും മികച്ച ഓപ്പണിംഗ് നേടിയ സിനിമ കൂടിയായിരുന്നു.