ലോകത്ത് എല്ലായിടത്തുമുള്ള മലയാളിപ്രേഷകരുടെ അഭിമാനം താരമാണ് മോഹൻലാൽ. മോഹൻലാലിന്റെ കഴിവിൽ ഇന്ത്യൻ സിനിമ ലോകം തന്നെ പല തവണ തലകുനിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു. ഒരു നല്ല നടൻ മാത്രമല്ല താൻ എന്നും ഒരു മികച്ച ഗായകനും അതിലുപരി മികച്ച നർത്തകനും കൂടിയാണ് താൻ എന്ന് താരം പലതവണ ആരാധകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്.
ഇപ്പോളിതാ മോഹൻലാൽ എന്ന അഭിനേതാവിനെ വളരെ വ്യത്യസ്തനാക്കുന്നത്. ആരെയും അകറ്റിനിര്‍ത്തി പെരുമാറാന്‍ അറിയാത്ത അയാളിലെ വ്യക്തിത്വമാണെന്ന് മലയാളത്തിന്റെ പ്രമുഖ സംവിധായകന്‍ ഭദ്രന്‍ പറയുന്നു. അദ്ദേഹം വ്യക്തമാക്കുന്നത് എന്തെന്നാൽ മോഹന്‍ലാലിനു തന്റെ സിനിമയില്‍ നല്‍കിയിട്ടുള്ളത് ഏറ്റവും കഷ്ടപ്പാട് നിറഞ്ഞ കഥാപാത്രങ്ങള്‍ ആയിരുന്നു. പക്ഷെ എന്നാൽ അതിന്റെ പേരിൽ ലാലിൽ നിന്നും ഒരു തരത്തിലുമുള്ള അസ്വസ്ഥതയും തനിക്ക് നേരിട്ടിട്ടില്ലെന്നും വളരെ ബുദ്ധിമുട്ടേറിയ കഥാപാത്രങ്ങളും ഏറ്റവും ക്ഷമയോടെ ചെയ്തു സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന താരമാണ് മോഹൻലാലെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ് ഭദ്രൻ.
സംവിധായകൻ ഭദ്രന്റെ വാക്കുകളിലേക്ക്….
സിനിമാ ലോകത്തിലെ മറ്റ് നടന്മാര്‍ക്കില്ലാത്ത വളരെ വലിയ പ്രത്യേകതകൾ ലാലിനുണ്ട്.അതിന്റെ വ്യക്തമായ കാരണം എന്തെന്നാൽ ഒരാളെ അകറ്റിനിര്‍ത്തി സംസാരിക്കാന്‍ മോഹന്‍ലാലിനു അറിയില്ല. അങ്ങനെയൊരു നടന്‍ ഇനി ഇവിടെ ജനിക്കാനും പോകുന്നില്ല.മോഹന്‍ലാലിന് എല്ലാവരോടും വളരെ സ്നേഹത്തോടെ സംസാരിക്കാന്‍ മാത്രമേ അറിയൂ.ലാലുമായുള്ള ഏറ്റവും അടുത്ത സുഹൃത്ത് ബന്ധം ഒരു സമയത്ത് വളരെ തീവ്രമായി തന്നെ ഞാന്‍ മനസ്സില്‍ കൊണ്ടു നടന്നിട്ടുണ്ട്.അതെ പോൽ വളരെ പ്രധാനമായും ഞാൻ ചെയ്ത സിനിമകൾ ഒക്കെ തന്നെ അദ്ദേഹത്തിന് പ്രയാസം നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. അതിന് ഒരു ചെറിയ ഉദാഹരണം ഉടയോന്‍ സിനിമയിലെ മേക്കപ്പ് തന്നെയാണ്.
ആ മേക്കപ്പില്‍ മണിക്കൂറുകളോളം അങ്ങനെ തന്നെ ഏറെ നേരം നില്‍ക്കണമായിരുന്നു.അതെല്ലാം തന്നെ സഹിച്ചാണ് മോഹന്‍ലാല്‍ യാതൊരു തരത്തിലുമുള്ള ദേഷ്യവും കാണിക്കാതെ ടേക്കിന് തയ്യാറെടുക്കുന്നത്.ഒരു കൊച്ചു കുട്ടിയോട് ചോദിക്കുന്ന ഏറ്റവും വലിയ കൗതുകത്തോടെയാണ് മോഹന്‍ലാല്‍ ഉടയോന്‍ എന്ന സിനിമയിലെ വ്യത്യസ്ത സംഭാഷണ രീതിയെക്കുറിച്ചൊക്കെ എന്നോട് ചോദിച്ചത്.ഏറ്റവും വലിയ പ്രഗല്‍ഭരായ സംവിധായകരുടെ കൂടെയും അതെ പോലെ എഴുത്തുകാരുടെ കൂടെയും വര്‍ക്ക് ചെയ്ത ലാൽ അങ്ങനെ ചോദിക്കുമ്പോൾ ആ നിമിഷം തന്നെ അത്ഭുതപ്പെട്ടു പോകുമെന്ന് ഭദ്രൻ പറയുന്നു.