അമേരിക്കയില്‍ വിദഗ്ധ ചികിത്സയ്‌ക്കെത്തിയ ടി രാജേന്ദറിന്റെ ആരോഗ്യനില ഇങ്ങനെ

മെയ് മാസത്തില്‍ മുതിര്‍ന്ന നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ടി രാജേന്ദറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വയറ്റില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് നൂതന ചികിത്സിയ്ക്കായി അദ്ദേഹം വിദേശത്തേക്ക് പറന്നു, മകനും…

മെയ് മാസത്തില്‍ മുതിര്‍ന്ന നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ടി രാജേന്ദറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വയറ്റില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് നൂതന ചികിത്സിയ്ക്കായി അദ്ദേഹം വിദേശത്തേക്ക് പറന്നു, മകനും നടനുമായ സിലംബരശന്‍ എന്ന ചിമ്പു ആരാധകരുമായി പിതാവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിട്ടു.

ടി രാജേന്ദറിന് അടിവയറ്റില്‍ ആന്തരിക രക്തസ്രാവം ഉണ്ടായി, അടുത്ത ഘട്ട ചികിത്സയ്ക്കായി യുഎസിലേക്ക് മാറ്റി. ടി രാജേന്ദറിന്റെ മൂത്ത മകനും നടനുമായ സിലംബരശന്‍ തന്റെ പിതാവിനെ ആവശ്യമായ സമയത്ത് സഹായിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് മെഡിക്കല്‍ ക്രമീകരണങ്ങള്‍ക്കായി യുഎസിലേക്ക് പോവുകയായിരുന്നു.

അച്ഛനെ പരിചരിക്കുന്നതിനായി സിലംബരശന്‍ തന്റെ സിനിമാ ജോലികളും റദ്ദാക്കി, യുഎസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളെയും അഭിസംബോധന ചെയ്തിരുന്നു. ഇപ്പോഴിതാ ടി രാജേന്ദറിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത, അദ്ദേഹം ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി നാളെ നാട്ടിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തോടൊപ്പം സന്തോഷത്തോടെ പോസ് ചെയ്യുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയാണ്.

ടി രാജേന്ദര്‍ തമിഴ് സിനിമകളില്‍ സംവിധായകന്‍, പിന്നണി ഗായകന്‍, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017-ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷന്‍ ത്രില്ലര്‍ വിഴിത്തിരു ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. അമല, നളിനി, ജ്യോതി, ജീവിത, മുംതാജ് തുടങ്ങിയ ഒന്നിലധികം നവാഗത നടന്മാരെ പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു.