മിമിക്രി ചെയ്യുന്നതിനെ വിമര്‍ശിക്കുന്നവരുണ്ട്, അവരെ കാണിച്ച് കൊണ്ട് ഞാന്‍ വീണ്ടും മിമിക്രി ചെയ്യും! വൈക്കം വിജയലക്ഷ്മി

അന്ധതയെ പാടി തോല്‍പ്പിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാള ഗാനങ്ങള്‍ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. ആരാധകര്‍ക്കും സംഗീത സംവിധായകര്‍ക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. ഗായികയും നല്ലൊരു മിമിക്രി ആര്‍ട്ടിസ്റ്റുകൂടിയാണ്…

അന്ധതയെ പാടി തോല്‍പ്പിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാള ഗാനങ്ങള്‍ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. ആരാധകര്‍ക്കും സംഗീത സംവിധായകര്‍ക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. ഗായികയും നല്ലൊരു മിമിക്രി ആര്‍ട്ടിസ്റ്റുകൂടിയാണ് വിജി.

ഇപ്പോഴിതാ സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വിജയദശമി ദിനത്തില്‍ 1981 ഒക്ടോബര്‍ 7 നാണ് വിജി ജനിച്ചത്. വിജയലക്ഷ്മി എന്ന പേര് തനിക്കിട്ടത് അച്ഛന്റെ അമ്മയാണെന്നും താരം പറയുന്നു.

അഞ്ച് വര്‍ഷം ചെന്നൈയില്‍ ആയിരുന്നു താമസിച്ചത്. ഞാന്‍ ഒന്നര വയസ്സ് മുതല്‍ പാടുമായിരുന്നു എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. അഞ്ച് വയസ്സിലാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് കാസറ്റുകള്‍ കേട്ടാണ് പാട്ട് പഠിച്ചതെന്ന് വിജി പറയുന്നു.

‘ആറാം വയസ്സില്‍ ദാസേട്ടന് ദക്ഷിണ സമര്‍പ്പിച്ചു കൊണ്ട് ഉദയനാപുരം ചാത്തന്‍കോവില്‍ വച്ച് അരങ്ങേറ്റം കുറിച്ചു. അന്ന് മുതലിങ്ങോട്ട് താന്‍ പാടിയ പാട്ടുകളിലൂടെ പതിനായിരത്തില്‍ അധികം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാത്രമല്ല ജീവിതത്തില്‍ ഇപ്പോഴും കുട്ടിത്തം കാത്തു സൂക്ഷിക്കുന്ന ആളാണ്. അത് മാത്രമല്ല ഇപ്പോഴും കഞ്ഞിയും കറിയും വച്ച് കളിക്കുന്ന ആളാണെന്നും വിജി കൂട്ടിച്ചേര്‍ത്തു.

അതുപോലെ താന്‍ മിമിക്രി ചെയ്യുന്നതിനെയും വിമര്‍ശിക്കുന്നവരുണ്ട്. അങ്ങനെ ചെയ്യരുത് എന്നൊക്കെ പലരും പറയും. പക്ഷെ അത് എന്റെ ഇഷ്ടമാണ്, അങ്ങനെ പറയുന്നവരെ കാണിച്ച് കൊണ്ട് വീണ്ടും ഞാന്‍ മിമിക്രി ചെയ്യാറുണ്ട്. എന്നാല്‍ അതിനെ ഒക്കെ ആരെങ്കിലും വിമര്‍ശിച്ചാല്‍ താനതില്‍ പ്രതികരിക്കുമെന്നും ശക്തമായി തന്നെ വിജി പറയുന്നു.