‘ഞങ്ങളുടെ നദിപോലെ സുന്ദരിയായ യമുന തുടങ്ങുകയാണ്’; ‘വെള്ളം’ മുരളി നിര്‍മ്മാതാവുന്നു

ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടിലെത്തിയ വെള്ളം സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മുരളി കുന്നുംപുറത്ത് എന്ന വ്യവസായിയുടെ മുന്‍കാല ജീവിതമായിരുന്നു ചിത്രത്തിലെ പ്രമേയം. ഇപ്പോഴിതാ താനൊരു നിര്‍മ്മാതാവാകുന്നതിനെ കുറിച്ചുള്ള വിശേഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്…

ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടിലെത്തിയ വെള്ളം സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മുരളി കുന്നുംപുറത്ത് എന്ന വ്യവസായിയുടെ മുന്‍കാല ജീവിതമായിരുന്നു ചിത്രത്തിലെ പ്രമേയം. ഇപ്പോഴിതാ താനൊരു നിര്‍മ്മാതാവാകുന്നതിനെ കുറിച്ചുള്ള വിശേഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുരളി.


നവാഗതരായ വിജേഷ് പണത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നദികളില്‍ സുന്ദരി യമുന എന്നാണ് പേരിട്ടിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ ഈ പ്രോജക്റ്റ് യാഥാര്‍ഥ്യമാവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മുരളി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.


അവിചാരിതമായി എറണാകുളത്തു നിന്നും കോഴിക്കോടേക്കുള്ള യാത്രയ്ക്ക് ഇടയില്‍ പറവൂരിലെ ഒരു ഹോട്ടലില്‍ വച്ച് ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നു പരിചയപ്പെട്ടു. മുരളിയേട്ടന്‍ അല്ലേ..? ഈ വെള്ളം സിനിമേടെ.? അതെ.. ഞാന്‍ സഹീര്‍….. കണ്ണൂരിലെ നജീബ് തങ്ങളുടെ അളിയനാ.. ഓഹ് അതെയോ….എന്തെല്ലാ സുഖല്ലേ..?? തങ്ങളും ഞാനും തമ്മില്‍ പത്തിരുപതു കൊല്ലത്തെ സൗഹൃദമാണ് അപ്പൊ നജീബും എനിക്ക് വളരെ പെട്ടന്നുതന്നെ പ്രിയപ്പെട്ടവനായി.. അങ്ങനെ തുടങ്ങിയ വാര്‍ത്താനങ്ങള്‍ ഹോട്ടലിലെ നല്ല ചൂടുചായയിലേക്കും നീങ്ങി
പിരിയാന്നേരം സഹീര്‍ വക ഇന്ന് ഈ പോസ്റ്റിന് കാരണമായ ചോദ്യം ഉണ്ടായെന്ന് അദ്ദേഹം കുറിക്കുന്നു.

അല്ല മുരളിയേട്ടാ… ഇങ്ങള് പുതിയ സിനിമ ഒന്നും ചെയ്യുന്നില്ലേ??? ഇല്ല ഡാ… തല്‍ക്കാലം ഒന്നും പ്ലാനില്ല…അപ്പൊ ശരി മുരളിയേട്ടാ പിന്നെക്കാണാം.. അവന്‍ തിരിഞ്ഞു അല്പം ഒന്ന് നടന്നു തിരികെ വീണ്ടും എന്റെ അരികിലെത്തി ഒരു സംശയത്തോടെ പറഞ്ഞു, മുരളിയേട്ടാ… എന്റെ ചങ്ങായി ഇണ്ട് വിജേഷ് പണത്തൂര്‍ എന്നാ പേര് മൂപ്പരേല് ഒരു കഥ ഇണ്ട് കേള്‍ക്കാന്‍ നല്ല പാങ്ങുണ്ട്… നിങ്ങളെ നമ്പര്‍ ഞാന്‍ എന്തായാലും ഓന് ഒന്ന് കൊടുക്കാ.. ഓനൊന്നു വിളിക്കട്ടെ…

അവിടുന്ന് ഒരാഴ്ചകഴ്ഞ്ഞു നമ്മുടെ ‘Water man ‘ ന്റെ ചെറിയൊരു ആവിശ്യവുമായി ബന്ധപ്പെട്ട് ദുബായ്- അമേരിക്ക യാത്രയുടെ തിരക്കില്‍ ആയിരുന്നു അറിയാത്ത നമ്പറില്‍നിന്നും ഒരു കാള്‍ അതേ തിരക്കോടെ തന്നെ ഞാനാ കാള്‍ എടുത്തു, ഹലോ മുരളിയേട്ടാ…..എന്റെ പേര് വിജേഷ് പണത്തൂര്‍ എന്നാണ്…. ഞാന്‍ പയ്യന്നൂര്‍ ഉള്ള സഹീര്‍ന്റെ സുഹൃത്താണ്. എനിക്കൊരു കഥ പറയാന്‍ ഉണ്ടായിരുന്നു… കൊറേ വര്ഷങ്ങളായി മുരളിയേട്ടാ ഞാനും എന്റെ കൂട്ടുകാരന്‍ ഉണ്ണിയും കൂടി ഒരു സിനിമ ചെയ്യാന്‍ നടക്കുന്നു… മുരളിയേട്ടന്‍ ഒന്ന് ആ കഥ കേള്‍ക്കുമോ??
ഞാന്‍ എന്റെ തിരക്കും യാത്രയുടെ കാര്യവും അവനെ പറഞ്ഞു മനസ്സിലാക്കി അവന്‍ നിരാശയോടെ മറുപടിയില്ലാതെ മറുതലക്കല്‍ തണുത്തുറഞ്ഞു നില്‍ക്കുന്നപോലെ എനിക്ക് തോന്നി അവന്റെ ശാസോച്വസം എനിക്ക് ഇവിടെ എന്റെ ചെവിയില്‍ കേള്‍ക്കാമായിരുന്നു. ശരി വിജേഷേ നീ പറ… എന്താ നിന്റെ കഥ ആവേശം ചോരത്തെ സമയം ചോര്‍താതെ അവന്‍ ””നദികളില്‍ സുന്ദരി യമുന””യുടെ കഥ എന്നോട് പറഞ്ഞു


കഥ നന്നായെന്നോ മോശമായെന്നോ ഞാന്‍ അവനോടു പറഞ്ഞില്ല പകരം ഞാന്‍ തിരിച്ചെത്തിയിട്ട് നേരില്‍ കാണാമെന്നു മാത്രം പറഞ്ഞു ഫോണ്‍ വച്ചു ….മറ്റ് പല ശ്രമങ്ങളെയും പോലെ ചിലപ്പോള്‍ അവന്‍ എന്നോടുള്ള കോളും കണ്ടുകാണും ഈ ചെറുപ്പക്കാരെ എങ്ങനെ സഹായിക്കാം എന്ന് തന്നെ ആയിരുന്നു എന്റെ മനസ്സില്‍.. ആ പാതിരാത്രിയിലുള്ള യാത്രയിലും മനസ്സുനിറയെ ”നദികളില്‍ സുന്ദരി യമുന”യുടെ കഥ ഒരു സിനിമപോലെ ഓടിക്കൊണ്ടിരുന്നു… പെട്ടന്നു ഒരു സ്പാര്‍ക്ക് പോലെ മനസ്സിലേക്ക് ഓടിയത്തിയത് വിലാസേട്ടന്റെ മുഖമാണ്…

‘മുരളി എനിക്കൊരു നല്ല സിനിമ ചെയ്യണം എന്നുന്നുണ്ട്…. നല്ലത് എന്ന് മുരളിക്കു പൂര്‍ണ ബോധ്യമുള്ള ഒരു പ്രൊജക്റ്റ് ഉണ്ടേല്‍ എന്നോടും കൂടി പറയണം ഞാനും കൂടി കൂടാഡോ…. അമേരിക്കയില്‍ തിരക്കുകളില്‍ ജീവിക്കുന്ന വിലസേട്ടന് നാട്ടിന്‍പുറങ്ങളും അവിടുത്തെ മനുഷ്യരും വല്ല്യ ഇഷ്ടമാണെന്ന് എനിക്ക് നന്നായി അറിയാം കാരണം വിലാസേട്ടനും ഒരു തളിപ്പറമ്പ് കാരനാണ് അതുകൊണ്ട് യമുനയുടെ കഥ വിലാസേട്ടന് നന്നായി ഇഷ്ടപെടുമെന്നു എന്റെ മനസ്സു പറഞ്ഞു തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ അമേരിക്കയില്‍ വച്ച് വിലാസേട്ടനെ നേരില്‍ കാണുകയും കാര്യം അവതരിപ്പിക്കുകയും ചെയ്തു. ഞാന്‍ പ്രതീക്ഷിച്ചപോലെ വിലാസേട്ടനും യമുനയെ ഇഷ്ടമായി തനി നാട്ടുമ്പുറത്തുകാരായ രണ്ടു ചെറുപ്പക്കാര്‍… അവരുടെ സ്വപ്നം… പ്രതീക്ഷ… അതിന് നമ്മളാല്‍ ചെയ്യാന്‍ കഴിയുന്ന ഒരു കൈത്താങു….ഇല്ലങ്കില്‍ നമ്മളൊക്കെ സിനിമാപ്രേമികള്‍ ആണെന്ന് പറയുന്നതില്‍ ഒരു കാര്യോം ഇല്ലല്ലോ മുരളി.. അതാണ് വിലസേട്ടന്‍ മൂപ്പര്‍ക്ക് അങ്ങനെ പറയാനേകഴിയു എന്ന് എനിക്ക് അറിയാമായിരുന്നു… അങ്ങനെ അവിടെ വച്ച് യമുനയ്ക്ക് ജീവന്‍ വച്ച് തുടങ്ങി..

എന്നിട്ടും ഞാന്‍ ആ ചെറുപ്പക്കാരെ വിളിച്ചില്ല. അതിന് അടുത്ത ദിവസം നാട്ടിലേക്കു പുറപ്പെട്ടു വിജേഷിനെ വിളിച്ചു നാളെ തളിപ്പറമ്പിലുള്ള MRA ഹോട്ടലിലേക്ക് വരൂ നേരില്‍ കാണാം… പറഞ്ഞ സമയത്തു അവര്‍ എത്തി.. ഞാനും എന്റെ കൂടെ നിഴല്‍പോലെ നില്‍ക്കുന്ന വിജേഷ് വിശ്വവും ഉണ്ടായിരുന്നു.. അവര്‍ വീണ്ടും യമുനയെക്കുറിച്ച് വാതോരാതെ കുറേ സംസാരിച്ചു എന്റെ കൂടെ വന്ന വിജേഷ് വിശ്വം പറഞു മുരളിയേട്ടാ നമുക്കിതു ചെയ്യാം ഇതിലൊരു നന്മയുള്ള നല്ല സിനിമയുണ്ട് അന്ന് അവരെ രണ്ടുപേരെയും ചേര്‍ത്ത് നിര്‍ത്തി കൈ കൊടുത്തു.. അതെ നമ്മള്‍ ഈ സിനിമ ചെയ്യുന്നു.. അതെ ഞങ്ങളുടെ നദിപോലെ സുന്ദരിയായ യമുന തുടങ്ങുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.