പുലര്‍ച്ചെ നാലെ മുപ്പതിനെഴുന്നേറ്റ് വീട്ടുജോലികളൊക്കെ തീര്‍ത്ത് തിരക്ക് പിടിച്ച് അംഗനവാടിയിലേക്കോടുന്ന അമ്മയെയാണ് ഞാന്‍ കണ്ടു വളര്‍ന്നത്

ചെറിയ വേഷങ്ങളിൽ കൂടി പ്രശസ്തനായ യുവനടൻ വിജിലേഷ് വിവാഹിതനാകുന്നു, ഇപ്പോൾ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. നിരവധി സിനിമകളിൽ താരം തന്റെ സാന്നിധ്ദ്യം അറിയിച്ചു. മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ സിനിമകളിൽ താരം…

ചെറിയ വേഷങ്ങളിൽ കൂടി പ്രശസ്തനായ യുവനടൻ വിജിലേഷ് വിവാഹിതനാകുന്നു, ഇപ്പോൾ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. നിരവധി സിനിമകളിൽ താരം തന്റെ സാന്നിധ്ദ്യം അറിയിച്ചു. മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ സിനിമകളിൽ താരം തന്റെ കഴിവ് തെളിയിച്ചു, നെഗറ്റീവ് റോളിൽ ആണ് താരം ഏറെയും തിളങ്ങിയത്, എങ്കിലും വളരെ പെട്ടെന്ന് തന്നെ താരത്തിനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു.  സോഷ്യൽ മീഡിയയിൽ സജീവമായ വിജിലേഷ് പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ താരത്തിന് പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, തന്റെ അമ്മയെകുറിച്ചാണ് വിജിലേഷ് പറയുന്നത്. 37 വര്‍ഷമായി അംഗനവാടി ജീവനക്കാരിയായി പ്രവര്‍ത്തിക്കുന്ന അമ്മയെ കുറിച്ചാണ് വിജിലേഷ് കുറിച്ചിരിക്കുന്നത് മുപ്പത്തിയേഴ് വര്‍ഷമായി തുടരുന്ന അമ്മയുടെ ദിനചര്യ. അന്‍പത് രൂപ ശമ്പളത്തില്‍ തുടങ്ങിയ ജോലിയാണ്, അതിന്നും മുടക്കമില്ലാതെ തുടരുന്നു. എത്രയോ തലമുറയ്ക്ക് ഭക്ഷണം വച്ചുവിളമ്പി ഊട്ടിയ ശീലത്തിന്റെ ചാരിതാര്‍ഥ്യം ഉണ്ട് ആ മുഖത്ത്. അന്നാരും അന്‍പത് രൂപക്കൊന്നും ഏറ്റെടുക്കാന്‍ മടിച്ച, കുഞ്ഞുങ്ങളെ നോക്കാന്‍ മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത് എന്നാണ് താരം പറയുന്നത്.

വിജിലേഷിന്റെ പോസ്റ്റ് ഇങ്ങനെ, അമ്മ ഇന്നും അംഗനവാടിയില്‍ പോകാനുള്ള ഒരുക്കത്തിലാണ്, മുപ്പത്തിയേഴ് വര്‍ഷമായി തുടരുന്ന അമ്മയുടെ ദിനചര്യ. അന്‍പത് രൂപ ശമ്പളത്തില്‍ തുടങ്ങിയ ജോലിയാണ്, അതിന്നും മുടക്കമില്ലാതെ തുടരുന്നു. എത്രയോ തലമുറയ്ക്ക് ഭക്ഷണം വച്ചുവിളമ്പി ഊട്ടിയ ശീലത്തിന്റെ ചാരിതാര്‍ഥ്യം ഉണ്ട് ആ മുഖത്ത്. അന്നാരും അന്‍പത് രൂപക്കൊന്നും ഏറ്റെടുക്കാന്‍ മടിച്ച, കുഞ്ഞുങ്ങളെ നോക്കാന്‍ മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്. അതു തന്നെയാണ് അമ്മയുടെ സന്തോഷവും, ഊര്‍ജ്ജവും.

പുലര്‍ച്ചെ നാലെ മുപ്പതിനെഴുന്നേറ്റ് വീട്ടുജോലികളൊക്കെ തീര്‍ത്ത് തിരക്ക് പിടിച്ച് അംഗനവാടിയിലേക്കോടുന്ന അമ്മയെയാണ് ഞാന്‍ കണ്ടു വളര്‍ന്നത്.എന്റെ ഡിഗ്രി കാലഘട്ടത്തില്‍ ഞാന്‍ തിരഞ്ഞെടുത്തത് സംസ്‌കൃതമായിരുന്നു, തുടര്‍ന്ന് പി.ജിയ്ക്ക് തിയറ്റര്‍ പഠനമായിരുന്നു, തിയറ്റര്‍ പഠിച്ചിട്ട് എന്തു ചെയ്യാനാണെന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നല്‍കി അമ്മ ഇന്നും കൂടെയുണ്ട്. വളരെ തുച്ഛമായ വരുമാനത്തിനാണിന്നും അംഗനവാടി ജീവനക്കാര്‍ ജോലി ചെയ്യുന്നത്.

സര്‍ക്കാറിന്റെ ഭാഗത്തു നിന്നും വേണ്ടത്ര പരിഗണനയോ, ആനുകൂല്യങ്ങളോ ലഭിക്കാത്ത മേഖലയാണിത്, എന്നാല്‍ അവരുടെ ജോലി ഉത്തരവാദിത്വം നിറഞ്ഞതും, ഭാരിച്ചതുമാണ്. എന്നിരുന്നാലും ഇന്നും ഒരു മടുപ്പും കൂടാതെ അംഗനവാടിയിലേക്കു പോകുന്ന അമ്മ എനിക്കെന്നും പ്രചോദനവും, ആശ്ചര്യവുമാണ്.