യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഹൈക്കോടതി നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 27 മുതല്‍, ദിവസവും രാവിലെ ഒമ്പത് മുതല്‍…

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഹൈക്കോടതി നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 27 മുതല്‍, ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്തു വരികയായിരുന്നു.

കുണ്ടന്നൂരിലെയും കടവന്ത്രയിലെയും ഹോട്ടലുകള്‍, പനമ്പിള്ളി നഗറിലെയും മറൈന്‍ഡ്രൈവിലെയും ഫ്‌ലാറ്റുകള്‍ എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആരോപണങ്ങളില്‍ ഇഴകീറിയുള്ള ചോദ്യം ചെയ്യലാണ് നടന്നത്. ഓരോ ദിവസങ്ങളില്‍ നടന്ന തെളിവെടുപ്പുകള്‍ക്ക് ശേഷം ലഭിച്ച വിവരങ്ങളില്‍ വിശദീകരണം തേടുകയും ചെയ്തു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലെ പലരുടെയും മൊഴിയെടുത്തിരുന്നു.

ഇവ മുന്‍ നിര്‍ത്തിയും വിജയ് ബാബുവിനോട് ചോദ്യങ്ങളുണ്ടായി. ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നും പൂര്‍ണ്ണമായും സത്യസന്ധമായും സഹകരിച്ചുവെന്നും വ്യക്തമാക്കി വിജയ് ബാബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും നല്‍കിയെന്നും വിജയ് ബാബു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കാല്ലാം ഉത്തരമുണ്ടെന്നും എന്നാല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറയുന്നു.

എന്റെ മനസ്സില്‍ ഉയര്‍ന്നുവരുന്ന അസ്വസ്ഥമായ ചിന്തകളെയെല്ലാം അതിജീവിച്ച് കഴിഞ്ഞ 70 ദിവസങ്ങളായി ഈ നിമിഷം വരെ എന്നെ ജീവനോടെ നിലനിര്‍ത്തിയ ദൈവത്തിന് നന്ദി പറയുന്നുവെന്നും താരം പറഞ്ഞു. അതേസമയം വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.