വിജയ് ബാബു പീഡനകേസിലേക്ക് സൈജു കുറുപ്പിന്റെ പേരും..!? സത്യം പുറത്തായി!

മലയാള സിനിമാ രംഗത്ത് നിന്ന് തന്നെ ഉയര്‍ന്നു വന്ന മറ്റൊരു പീഡന പരാതിയുടെ അന്വേഷണവും ചര്‍ച്ചയും നടക്കുമ്പോള്‍ കേസിലേക്ക് മറ്റൊരു താരത്തിന്റെ പേര് കൂടി ഉയര്‍ന്നു കേള്‍ക്കുകയാണ്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബു യുവ…

മലയാള സിനിമാ രംഗത്ത് നിന്ന് തന്നെ ഉയര്‍ന്നു വന്ന മറ്റൊരു പീഡന പരാതിയുടെ അന്വേഷണവും ചര്‍ച്ചയും നടക്കുമ്പോള്‍ കേസിലേക്ക് മറ്റൊരു താരത്തിന്റെ പേര് കൂടി ഉയര്‍ന്നു കേള്‍ക്കുകയാണ്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബു യുവ നടിയെ പീഡിപ്പിച്ച പരാതിയിലാണ് മലയാളത്തിന്റെ മറ്റൊരു പ്രമുഖനായ സൈജു കുറുപ്പിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നത്. താരത്തെ പോലീസ് ചോദ്യം ചെയ്തു എന്ന വാര്‍ത്തകളാണ് പുറത്ത് വന്നത്.

യുവ നടി പരാതി നല്‍കിയതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്നു കളഞ്ഞ വിജയ് ബാബുവിന് വേണ്ട സഹായം ചെയ്തു എന്ന പേരിലാണ് നടന്‍ സൈജു കുറുപ്പിനെ ചോദ്യം ചെയ്തിരിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിലാണ് വിജയ്ബാബുവിന് എതിരെ കേസ് വരും മുമ്പാണ് താന്‍ സഹായം ചെയ്തതെന്ന് സൈജു കുറുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

താന്‍ ദുബായിലേക്ക് പോകുമ്പോഴാണ് ക്രെഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് കൊടുക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം തന്നെ അറിയിച്ചത് എന്നും വിജയ് ബാബുവിന്റെ ഭാര്യയാണ് ക്രെഡിറ്റ് കാര്‍ഡ് തന്റെ കൈയ്യില്‍ തന്നു വിട്ടത് എന്നും സൈജു കുറുപ്പ് പോലീസിന് മൊഴി നല്‍കി. അതേസമയം, ക്രെഡിറ്റ് കാര്‍ഡ് നല്‍കിയതിന് ശേഷമാണ് പീഡനപരാതിയെ കുറിച്ച് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതെന്ന് ഇദ്ദേഹം പറയുന്നു. അതിനാവശ്യമായ തെളിവുകള്‍ പോലീസിന് നല്‍കിയതായും സൈജു കുറുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം, യുവ നടി നല്‍കിയ പരാതിയില്‍ വിജയ് ബാബുവിന് എതിരെ കേസന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പരാതിക്കാരിയുടെ പേര് പുറത്ത് വെളിപ്പെടുത്തരുത് എന്നിരിക്കെ ലൈവില്‍ വന്ന് ഇരയുടെ പേര് വെളിപ്പെടുത്തിയ ശേഷമാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നത്.

ഇതിന് ശേഷം നടന് എതിരെ ലുക്കൗട്ട് നോട്ടീസ് വരെ പുറപ്പടുവിച്ചു എങ്കിലും താന്‍ ഒളിച്ചു കടന്നത് അല്ലെന്നും ബിസിനസ് ആവശ്യത്തിനായി പോയതാണെനനുമായിരുന്നു വിജയ് ബാബു അറിയിച്ചത്. ആഴ്ച്ചകള്‍ക്ക് ശേഷം കേരളത്തില്‍ തിരിച്ചെത്തിയ താരം, അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.