‘താന്‍ അങ്ങനെ തന്നെയാണ് പറഞ്ഞത്’ വിനായകനും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് നടന്‍ വിനായകന്‍. പന്ത്രണ്ട് എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിടെയായിരുന്നു മാധ്യമപ്രവര്‍ത്തകരും വിനായകനും തമ്മില്‍ വാക്കേറ്റമുണ്ടായത്. തനിക്കെതിരെ മീ ടു ആരോപണം ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നായിരുന്നു വിനായകന്റെ…

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് നടന്‍ വിനായകന്‍. പന്ത്രണ്ട് എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിടെയായിരുന്നു മാധ്യമപ്രവര്‍ത്തകരും വിനായകനും തമ്മില്‍ വാക്കേറ്റമുണ്ടായത്. തനിക്കെതിരെ മീ ടു ആരോപണം ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നായിരുന്നു വിനായകന്റെ ചോദ്യം. നിങ്ങള്‍ തമാശ കളിക്കുകയാണോ? മാനസികവും ശാരീരികവുമായ ഉപദ്രവത്തെ ആണ് മീ ടു എന്ന് പറയുന്നത്. അതൊരു വലിയ കുറ്റകൃത്യമാണെന്നും അതു വച്ച് തമാശ കളിക്കരുതെന്നുമായിരുന്നു വിനായകന്റെ പ്രസ്താവന. എന്നാല്‍ മുന്നില്‍ ഇരിക്കുന്ന മാധ്യമ പ്രവര്‍ത്തകയോട് കൂടെ കിടക്കാന്‍ താല്‍പര്യമുണ്ടോയെന്ന് താന്‍ ചോദിച്ചില്ലേയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താന്‍ അങ്ങനെയല്ല പറഞ്ഞത് നിങ്ങള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു വിനായകന്റെ മറുപടി. എന്നാല്‍ താന്‍ അങ്ങനെ തന്നെയാണ് പറഞ്ഞതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂടായി. പിന്നെ താനെന്തിനാണ് ഫെയ്‌സ്ബുക്കില്‍ മാപ്പ് പറഞ്ഞതെന്നും മാധ്യമ പ്രവര്‍ത്തകര്‍ വിനായകനോട് ചോദിച്ചു. എന്നാല്‍ ഇതോടെ ആ സോറി താന്‍ പിന്‍വലിക്കുന്നുവെന്നായിരുന്നു വിനായകന്റെ പിന്നീടുള്ള സംസാരം. എന്നാല്‍ വിനായകനേക്കാള്‍ നന്നായി ഒച്ച വെക്കാന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാമെന്നു മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

നേരത്തെ ഒരുത്തീ എന്ന ചിത്രത്തിന്റെ വാര്‍ത്ത സമ്മേളനത്തിനിടെ ഉണ്ടായ പ്രശ്‌നത്തിലുള്ള സംസാരമാണ് വാക്കേറ്റത്തിലെത്തിയത്. മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, പെണ്‍കുട്ടിക്ക് വിഷമം തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും വിഷമമില്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നുവെന്നും വിനായകന്‍ പറഞ്ഞു.

ഒരുത്തീ സിനിമയുടെ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ വിനായകന്‍ നേരത്തെ ക്ഷമ ചോദിച്ചിരുന്നു . നടന്റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ക്ഷമ പറഞ്ഞത്.

മീടു താന്‍ ചെയ്തിട്ടില്ലെന്ന് ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ വിനായകന്‍ വിശദീകരിച്ചു. ശാരീരികവും മാനസികവുമായിട്ടുള്ള പീഡനം നിങ്ങള്‍ പറയുന്ന മീടുവാണെങ്കില്‍ അത് ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ ചെയ്തിട്ടുള്ളത് പത്തു പന്ത്രണ്ടിലും കൂടുതലുള്ള പെണ്ണുങ്ങളുമായിട്ടുള്ള ശാരീരിക ബന്ധമാണ്. അത് ഞാന്‍ റോഡിലേക്കൂടി നോട്ടീസ് കൊടുത്തിട്ടായിരുന്നില്ലെന്നും വിനായകന്‍ പറഞ്ഞു.