ഒരു കലാകാരനെ കൂടി നമുക്ക് ഇന്ന് നഷ്ടമായിരിക്കുന്നു!

മിമിക്രി കലാകാരൻ രതീഷിന്റെ വിയോഗത്തിൽ വികാരഭത്തിനായി വിനോദ് കോവൂർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ആരാധകരുടെ കണ്ണ് നനച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, കോവിഡിന്റെ കലി അടങ്ങുന്നില്ല. ഇതാ മറ്റൊരു കലാക്കാരനെ കൂടി…

മിമിക്രി കലാകാരൻ രതീഷിന്റെ വിയോഗത്തിൽ വികാരഭത്തിനായി വിനോദ് കോവൂർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ആരാധകരുടെ കണ്ണ് നനച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, കോവിഡിന്റെ കലി അടങ്ങുന്നില്ല. ഇതാ മറ്റൊരു കലാക്കാരനെ കൂടി ഇന്ന് കോ വിഡ് കൊണ്ടുപോയി. കൂട്ടുക്കാരൻ എന്നതിലുപരി എന്റെ കുടുംബ ബന്ധു കൂടിയായ പെരുവയലിലെ മിമിക്രി കലാകാരൻ രതീഷാണ് ഇന്ന് വിടവാങ്ങിയത്. കുറച്ച് കാലമായ് പ്രമേഹ രോഗത്തോട് പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു രതീഷ് . ഏകദേശം ഒരു മാസം മുമ്പ് കുടുംബത്തിൽ ഒരു മരണം നടന്ന അന്നാണ് രതീഷിനെ അവസാനമായി കാണുന്നത്. നല്ല ക്ഷീണിതനായിരുന്നു ഒപ്പം കാൽ വിരലിൽ ഒരു മുറിവും . സംസാരത്തിനിടയിൽ അവൻ പറഞ്ഞു ഷുഗറ് അങ്ങട്ട് അടങ്ങുന്നില്ല വിനോട്ടാന്ന് . ഭക്ഷണം നിയന്ത്രിക്കണം മരുന്ന് കൃത്യമായ് കഴിക്കണം. നന്നായ് ഉറങ്ങണം വ്യായാമം ചെയ്യണം എന്നൊക്കെ പറഞ്ഞ് ചിരിച്ചും തമാശ പറഞ്ഞും പിരിഞ്ഞതാണ്. ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് രതീഷിന് കോവി ഡ് ബാധിച്ചു എന്നറിയുന്നത്. അവന് മാത്രമല്ല ഭാര്യക്കും മക്കൾക്കും അച്ഛനും . അന്നുമുതൽ പ്രാർത്ഥനയിലുണ്ടായിരുന്നു. അവൻ കോവിഡിനെ അതിജീവിച്ച് വരണം വീണ്ടും പ്രോഗ്രാമുകൾ തുടങ്ങിയാൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ അവന് കഴിയണം എന്നെല്ലാം പ്രാർത്ഥിച്ചു.പക്ഷെ കുറച്ച് ദിവസങ്ങളായ് ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന് അറിയാൻ സാധിച്ചു. ഇന്ന് അവൻ മരണത്തിന് കീഴടങ്ങി. പത്തിരുപത് വർഷം മുമ്പ് കാലിക്കറ്റ് സൂപ്പർ ജോക്സ് എന്ന ട്രൂപ്പിലും ശേഷം വി ഫോർ യു ട്രൂപ്പിലും നിരവധി കോമഡി സ്കിറ്റുകളിൽ തന്റെ സ്വതസിദ്ധമായ രീതിയിൽ കാണികളെ ചിരിപ്പിച്ചിരുന്ന കലാകാരൻ .

നിർമ്മൽ ദേവരാജൻ ടീമിനോടൊപ്പം കോമഡി ഉത്സവം എന്ന റിയാലിറ്റി ഷോയിലും രതീഷ് തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. ജന്മനാ കിട്ടിയ കഴിവാണ് രതീഷിന് ഹ്യൂമർ സെൻസ് .രതീഷിന്റെ അച്ഛൻ രാമദാസേട്ടനിൽ നിന്നാണ് രതീഷിന് തമാശ പകർന്ന് കിട്ടിയത് കുടുംബ സദസിലും രസികനായിരുന്നു. രതീഷിന്റെ ചികിത്സക്കായ് മിമിക്രി കലാക്കാരന്മാർ പണം സ്വരൂപിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് മരണം വന്ന് രതീഷിനെ കൊണ്ടുപോയത്. അവസാനമായ് ഒന്ന് കാണാൻ പോലും പറ്റാത്ത അവസ്ഥ. എത്രയെത്ര പ്രിയപ്പെട്ടവരെയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായ് കൊറോണ കൊണ്ടുപോകുന്നത്. ജീവിതത്തെ കുറിച്ച് ഒരു പാട് സ്വപ്നം കണ്ടവർ. വിധി അല്ലാതെ എന്ത് പറയാൻ . രതീഷിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.