വീൽചെയറിലെ പ്രണയം മനസ്സ് നിറഞ്ഞ് കരഞ്ഞ നിമിഷം. വിനിത ഇനി സുബ്രഹ്മണ്യന് സ്വന്തം

വിവാഹം എന്നത് സ്ത്രീധനവും സൗന്തര്യവും ആരോഗ്യവുമാണ് എന്നൊക്കെ ചിന്തിക്കുന്ന ഓരോവ്യക്തികൾക്കും സുബ്രമണ്യൻ ഒരു മാത്രികയാക്കേണ്ട വ്യക്തിയാണ്. പേശീക്ഷയം മൂലം കാലുകൾ തളർന്ന് 14 വർഷമായി ചക്രക്കസേരയിൽ ജീവിക്കുന്ന ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനം…

വിവാഹം എന്നത് സ്ത്രീധനവും സൗന്തര്യവും ആരോഗ്യവുമാണ് എന്നൊക്കെ ചിന്തിക്കുന്ന ഓരോവ്യക്തികൾക്കും സുബ്രമണ്യൻ ഒരു മാത്രികയാക്കേണ്ട വ്യക്തിയാണ്. പേശീക്ഷയം മൂലം കാലുകൾ തളർന്ന് 14 വർഷമായി ചക്രക്കസേരയിൽ ജീവിക്കുന്ന ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനം വി. വിനീതയുടെയും പാലക്കാട് തൃത്താല മച്ചിങ്ങൽ വീട്ടിൽ എം. സുബ്രഹ്മണ്യത്തിന്റെയും വിവാഹം മറ്റം മഹാദേവർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് നസന്നത്.

വിവാഹ ശേക്ഷം വധു വിനീതയെ മനസ്സ് നിറഞ്ഞ ചിരിയോടെ കാറിലേക്ക് വരൻ സുബ്രഹ്മണ്യം എടുത്തു കയറ്റുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.സിപിഐ(എം) ചെട്ടികുളങ്ങര വടക്ക് ലോക്കൽ കമ്മിറ്റി ജനകീയ കൂട്ടായ്‌മ രൂപീകരിച്ച വിവാഹ വേദിയിലാണ് ഇരുവരും ഒന്നായത്. ഈ വിവാഹത്തിന് സഹായിച്ചു നിരവധി പേർ രംഗത്തെത്തിയിരുന്നു. ഈ വിവാഹത്തിന് സഹായിച്ച എല്ലാവർക്കും നന്ദി ഇന്നത്തെ താരം സുബ്രഹ്മണ്യനാകട്ടെ. അടുത്ത കാലത്ത് ഇത്രയും മനസ്സ് നിറഞ്ഞ ഒരു വിവാഹ ചിത്രങ്ങളും കണ്ടിട്ടില്ല. വിവാഹിതരായ വിനീതക്കും സുബ്രഹ്മണ്യനും നമ്മൾക്കോരോത്തർക്കും ഹൃദയത്തിൽ നിന്നൊരു ആശംസകൾ നേരാം….