അമ്പലത്തിലെ ഗാനമേളയ്ക്ക് ശേഷം ഓടി രക്ഷപ്പെട്ട് വിനീത് ശ്രീനിവാസൻ; സത്യാവസ്ഥ ഇതാണ്!

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് അമ്പലത്തിലെ ഗാനമേളയ്ക്ക് ശേഷം ഇറങ്ങിയോടുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോ. ചേർത്തല വാരനാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിനിടയിലായിരുന്നു സംഭവം. കുംഭഭരണി ഉത്സവത്തിന്റെ സമാപന ദിവസം രാത്രി 10 മണിയോടെയായിരുന്നു വിനീത്…

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് അമ്പലത്തിലെ ഗാനമേളയ്ക്ക് ശേഷം ഇറങ്ങിയോടുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോ. ചേർത്തല വാരനാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിനിടയിലായിരുന്നു സംഭവം. കുംഭഭരണി ഉത്സവത്തിന്റെ സമാപന ദിവസം രാത്രി 10 മണിയോടെയായിരുന്നു വിനീത് ശ്രീനിവാസന്റെ ഗാനമേള. ഇതിന് ശേഷം താരം കാറിലേക്ക് ഓടുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പരിപാടി മോശമായതുകൊണ്ട് വിനീത് ഓടിരക്ഷപ്പെടുന്നതെന്ന് എന്ന് പേരിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമ്പലത്തിൽ നിയന്ത്രണാതീതമായ തിരക്കായിരുന്നതിനാലാണ് വിനീത് സ്വന്തം വാഹനത്തലേക്ക് ഓടിക്കയറുന്നത് എന്നതാണ് സത്യം. അതേ സമയം ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണെന്ന് പറയുകയാണ് തിരക്കഥാകൃത്തും വാരനാട് സ്വദേശിയുമായിട്ടുള്ള സുനീഷ്.

”വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം, വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. ‘പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു’ എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്” എന്നാണ് സുനീഷ്് ഫേസ്ബുക്കിൽ കുറിച്ചത്‌.