വിശാഖിന്റെ വിവാഹത്തിന് പ്രണവ് മോഹന്‍ലാല്‍ എത്തിയില്ലേ? ഇപ്പോള്‍ എവിടെയാണ്? മറുപടി ഇതാ!

നിര്‍മ്മാതാവും തീയേറ്റര്‍ ഉടമയുമായ വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹം ആയിരുന്നു ഇന്നലെ.. താരനിബിഢമായ വിവാഹത്തിന്റെ വിശേഷങ്ങളാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അപ്പോഴും പ്രണവ് മോഹന്‍ലാല്‍ വിവാഹത്തിന് എത്തിയില്ലേ എന്നാണ് ആരാധകര്‍ തിരക്കുന്നത്. തിരുവനന്തപുരം സുബ്രഹ്‌മണ്യ…

നിര്‍മ്മാതാവും തീയേറ്റര്‍ ഉടമയുമായ വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹം ആയിരുന്നു ഇന്നലെ.. താരനിബിഢമായ വിവാഹത്തിന്റെ വിശേഷങ്ങളാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അപ്പോഴും പ്രണവ് മോഹന്‍ലാല്‍ വിവാഹത്തിന് എത്തിയില്ലേ എന്നാണ് ആരാധകര്‍ തിരക്കുന്നത്. തിരുവനന്തപുരം സുബ്രഹ്‌മണ്യ ഹാളില്‍വച്ചായിരുന്നു വിവാഹച്ചടങ്ങ്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, റഹ്‌മാന്‍, മണിയന്‍പിള്ള രാജു, എം.ജി. ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, മല്ലികാസുകുമാരന്‍, ലിസ്സി, മേനക, തുടങ്ങി വമ്പന്‍ താരനിരയാണ് വിവാഹത്തിന് വേണ്ടി എത്തിച്ചേര്‍ന്നത്.

ഇപ്പോള്‍ പ്രണവ് എത്തിയില്ലേ എന്ന ചോദ്യത്തിന് വിശാഖ് തന്നെ മാധ്യമങ്ങളോട് മറുപടി പറഞ്ഞിരിക്കുകയാണ്. പ്രണവ് ഒരു ട്രിപ്പിലാണ് എന്നാണ് അദ്ദേഹം പ്രണവ് എത്തിച്ചേരാത്തതിനെ കുറിച്ച് പറഞ്ഞത്.. കല്യാണ നിശ്ചയത്തിന് അവന്‍ വന്നിരുന്നു.. അതും ഒരു യാത്രയ്ക്കിടെ തന്റെ കല്യാണ നിശ്ചയത്തിന് വേണ്ടി മാത്രം വന്നതാണ്.. ഇപ്പോള്‍ അവന്‍ ഒരു ട്രിപ്പിലാണ്.. വരില്ലെന്ന് പറഞ്ഞിരുന്നു… ഈ വര്‍ഷം മുഴുവന്‍ ട്രിപ്പിലാണ് എന്നും.. അത് അടുത്ത വര്‍ഷം മുഴുവനായി സിനിമയിലേക്ക് തിരിയുന്നതിന് വേണ്ടിയുള്ള പ്രിപ്പറേഷനില്‍ ആണ് പ്രണവ് എന്നും വിശാഖ് പറഞ്ഞു. എല്ലാവരും എത്തിയിരുന്നു.

എല്ലാവരും എന്റെ സുഹൃത്തുക്കള്‍ ആണല്ലോ. നിങ്ങള്‍ക്ക് അറിയാം ആരൊക്കെയാണ് എന്റെ സുഹൃത്തുക്കള്‍ എന്ന്. അവര്‍ എല്ലാം എത്തിയിരുന്നു… എന്നും വിശാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു, ശ്രീനിയേട്ടനും ലാലേട്ടനും വന്നതും വലിയ സന്തോഷമായി.. . സത്യത്തില്‍ അവര്‍ ഒരുമിച്ചു ഇരിക്കുന്നത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. കാരണം നമ്മുടെ കല്യാണമുഹൂര്‍ത്തതിന് അതും കൂടി കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം..

അവര്‍ ഇരുന്നത് എന്റെ നേരെ ആയിരുന്നു എന്നും മനസ്സ് നിറഞ്ഞ് ആ സംഗമം കൂടി കാണാന്‍ സാധിച്ചു എന്നും വിശാഖ് പറയുന്നു. വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും വിശാഖിന്റെ വധു അദ്വൈത ശ്രീകാന്തും നന്ദി അറിയിച്ചു.