ആദിവാസിയായ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച ശേഷം പുഴക്കരയിൽ ഉപേക്ഷിച്ച 45കാരൻ അറസ്റ്റിൽ. വയോധികയുടെ നില അതീവ ഗുരുതരം. പ്രായഭേതമന്യേയുള്ള ഇത്തരം പീഡനങ്ങൾ ഇന്ന് സാക്ഷര കേരളത്തിൽ സർവ്വ സാദാരണമാണ്.
ഇത്തവണ തൊണ്ണൂറുകാരിയായ ആദിവാസി വൃദ്ധയാണ് ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വന്നത്. വൃദ്ധയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് രാത്രിയിൽ പുഴക്കരയിൽ അവശനിലയിൽ കണ്ടെത്തിയത്. പീഡനത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വൃദ്ധ. നാണക്കേട് കാരണം വിവരം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ വിവരം അറിഞ്ഞ ആദിവാസി പ്രമോട്ടർ ആണ് പോലീസിൽ വിവരം അറിയിച്ചത്. അവശനിലയിലായ വൃദ്ധയെ ആംബുലൻസിൽ ഇരിട്ടി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം വ്യാഴാഴ്ച്ച തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റി.
ഡിവൈഎസ്‌പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലാണു പ്രതി കീഴ്പ്പള്ളി വട്ടപറമ്പിലെ പുരയിടത്തിൽ ബെന്നി(45)യെ അറസ്റ്റ് ചെയ്‌തത്. പ്രതി പോലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു.