അമ്മയുടെ ആ കൈ ഒന്ന് ചേർത്ത് പിടിച്ചാൽ അറിയാം വയലിൽ ഞാറു നാട്ടത്തിന്റെയും കറ്റ മെതിച്ചതിന്റെയും ചൂര്.അങ്ങനെയുള്ള അമ്മയുടെ സന്തോഷത്തിന് മകൻ എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ. കൂലിപ്പണി ചെയ്‌തു വളർത്തിയ തന്റെ അമ്മക്ക് മാധ്യമപ്രവർത്തകൻ ആയ മകൻ ജയേഷ് പൂക്കൂട്ടൂർ ആണ് തന്റെ കല്യാണത്തിന്റെ പിറ്റേ ദിവസം വൻ സർപ്രൈസ് നൽകിയത്.
തിരുവനന്തപുരത്തുവെച്ചാരുന്നു ജയേഷിന്റെ കല്യാണം. കല്യാണ ദിവസം ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ബന്ധുക്കൾ തിരിച്ച് മലപ്പുറത്തേക്ക് ബസ്സ് കയറാൻ നീക്കുകയായിരുന്നു അമ്മയും ബസിൽ കയറാൻ നോക്കിയപ്പോഴാണ് തിരിച്ച് രാവിലെ ഫ്‌ളൈറ്റിൽ പോകാമെന്ന് ജയേഷ് അമ്മയോട് പറഞ്ഞത്.ഇതു കേട്ട അമ്മ ശെരിക്കും ഷോക്ക് അടിച്ചപോലെ ആയെന്ന് ജയേഷ് ഫേസ്ബുക്കിൽ കുറിച്ചു.ഐഡി കാർഡ് വേണ്ടേ എന്ന് ബന്ധുക്കളുടെ സംശയത്തിന് കഴിഞ്ഞ പ്രാവിശ്യം വീട്ടിൽ വന്നപ്പോഴേ അത് അടിച്ചുമാറ്റിയ കാര്യവും മകൻ വെളുപ്പെടുത്തി.ആദ്യം കുറച്ച് പേടി ഉണ്ടായിരുന്നെങ്കിലും താനും അമ്മയുടെ പുതിയ മരുമകൾ ആര്യയും ചേർന്നാണ് ഇതൊക്കെ ചെയ്‌തതെന്ന് ജയേഷ് പറഞ്ഞു. അങ്ങനെ മകനും മരുമകൾക്കും ഒപ്പം 1 മണിക്കൂർ കോഴിക്കോട്ടേക്ക് പറന്നു.
ഇതൊക്ക വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവർക്ക് കൊടുക്കാൻ ജയേഷിന്റെ കയ്യിൽ മറുപടി ഉണ്ട്.അമ്മ ആകെ ഒന്നോ രണ്ടോ തവണയേ ട്രെയിനിൽ പോലും കയറിയിട്ടുള്ളു.അപ്പൊ ഫ്‌ളൈറ്റിൽ യാത്ര ചെയ്യുക എന്നൊക്ക പറഞ്ഞാൽ അത് വലിയ കാര്യം തന്നെയാണ്.കൂലിപ്പണി ചെയ്ത് വളർത്തി വലുതാക്കിയ അമ്മക്ക് ഞാൻ ഇത്രെയെങ്കിലും ചെയ്യണ്ടേ എന്ന് ജയേഷ് പറയുന്നു.