Categories: Malayalam Article

തൊടുപുഴയിൽ രണ്ടാനച്ഛൻ മർദിച്ച കുട്ടിക്ക് മസ്‌തിഷ്‌ക്ക മരണം സംഭവിച്ചതായി ഡോക്ടർമാർ

തൊടുപുഴയിൽ രണ്ടാനച്ഛന്റെ മർദ്ദനത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ഇപ്പോൾ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത് എന്നും അവർ അറിയിച്ചു. കൂടാതെ കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടുമെന്നു പ്രദീക്ഷ വേണ്ട എന്നും കൂട്ടിച്ചേർത്തു. 

സോഫയിൽ നിന്നും വീണു പരുക്ക് പറ്റിയെന്ന് പറഞ്ഞാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുട്ടിയെ മാതാവും രണ്ടാനച്ഛനും കുടി ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ചോരയിൽ കുളിച്ചു കിടന്ന കുട്ടിയെ പരിശോധിച്ചപ്പോൾ ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായി മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ശേഷം ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരും ആശുപത്രിയിൽ എത്തി. തലയോട് പൊട്ടി തലച്ചോർ പുറത്തു വന്ന അവസ്ഥയിൽ ആയിരുന്ന കുട്ടിയെ വിദക്ത ചികിത്സക്കായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍  വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിലെ ദുരൂഹത വ്യക്തമാകാൻ ഇടുക്കി ശിശു ക്ഷേമ സമിതി വിശദമായി അന്വേഷിച്ചു. നാല് വയസുള്ള മറ്റൊരുകുട്ടിയും ഈ യുവതിക്ക് ഉണ്ട്. അതിനെയും രണ്ടാനച്ഛൻ ക്രൂരമായി മര്ദിക്കുമെന്നും സഹോദരനെ തന്റെ രണ്ടാനച്ഛൻ ആണ് മർദിച്ചു അവശനാക്കിയതെന്നും ഇളയകുട്ടി മൊഴി നൽകി. ഇയാൾ കുട്ടികളെ സ്ഥിരമായി മർദിക്കാറുണ്ടായിരുനെന്നും ഈ വിവരം മൂത്ത കുട്ടി സ്കൂളിൽ പറഞ്ഞതാണ് യുവാവിനെ ചൊടിപ്പിച്ചതെന്നും ഇളയകുട്ടി പറഞ്ഞു. യുവാവ് കുട്ടിയെ മർദിച്ചെന്നു അമ്മയും സമ്മതിച്ചു.

 

Devika Rahul