കോടികളുടെ തട്ടിപ്പിനിരയായി നടി ഗൗതമി. വ്യാജരേഖകള്‍ ഉപയോഗിച്ച് 25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തതായി നടി പരാതി നല്‍കി. ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. മാത്രമല്ല തനിക്കും മകള്‍ക്കും വധഭീഷണിയുണ്ടെന്നും നടി പരാതിയില്‍ പറയുന്നു.
ഗൗതമി മകളുടെ പഠനത്തിനും മറ്റു ആവശ്യങ്ങള്‍ക്കായും 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു. ഭൂമി വില്‍ക്കാന്‍ സഹായിക്കാനെത്തിയ ബില്‍ഡറായ അളഗപ്പനും ഭാര്യയുമാണ് തങ്ങളെ ചതിച്ച് സ്വത്തുക്കള്‍ കൈവശപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു.
അവര്‍ക്കെതിരെ പരാതിപെട്ടപ്പോള്‍ അളഗപ്പന്റെ രാഷ്ട്രീയ ഗുണ്ടകളില്‍ നിന്നും തനിക്കും മകള്‍ക്കും വധഭീഷണി നേരിടേണ്ടതായി വന്നെന്നും ഗൗതമി പറയുന്നു. തങ്ങളെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് നടി പറയുന്നു. ഇക്കാര്യങ്ങള്‍ മകള്‍ ശുഭലക്ഷ്മിയുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും താരം പറയുന്നു.
സ്വത്തുക്കള്‍ വീണ്ടെടുക്കണമെന്നും ഭീഷണി പെടുത്തിയവര്‍ക്കെതിരെ ശക്തമായ
നടപടി സ്വീകരിക്കണമെന്നും ഗൗതമി പരാതിയില്‍ പറഞ്ഞു. ഗൗതമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബില്‍ഡര്‍ക്ക് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
ഒരു കാലത്ത് തെന്നിന്ത്യയിലെ ശ്രദ്ധേയ നായികയായിരുന്നു ഗൗതമി. മെഗാതാരങ്ങളുടെ നായികയായി നിറഞ്ഞുനിന്നിരുന്നു. താരവും മകള്‍ ശുഭലക്ഷ്മിയും ചെന്നൈയിലാണ് താമസിക്കുന്നത്.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…