ഉറങ്ങി എണീറ്റില്ല, ശരത് ചന്ദ്രന്റെ മരണ കാരണം ഇങ്ങനെ

അങ്കമാലി ഡയറിലീസിലൂടെ ശ്രദ്ധേയനായ യുവതാരം ശരത് ചന്ദ്രന്റെ അപ്രതീക്ഷിത വിയോഗത്തിലാണ് സിനിമാലോകം. കഴിഞ്ഞ ദിവസമാണ് താരത്തിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 37 വയസിലാണ് താരത്തിന്റെ വിയോഗം.

ഇന്നലെ രാവിലെ പിറവം കക്കാട്ടിലെ വീട്ടിലാണു ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടത്. ഉറക്കമുണരാന്‍ താമസിച്ചതിനെ തുടര്‍ന്നു മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരണപ്പെട്ടതായി കാണുന്നത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനാണ് ശരത്. കംപ്യൂട്ടര്‍ എന്‍ജിനീയറായ ശരത് കളമശേരിയിലെ കമ്പനിയില്‍ ജോലി ചെയ്തിരുന്നപ്പോഴാണു സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് മെക്‌സിക്കന്‍ അപാരത, സിഐഎ, കൂടെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ശരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാലോകം. നടന്‍ ആന്റണി വര്‍ഗീസും അജുവര്‍ഗീസ് തുടങ്ങി സഹപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു.

കൊച്ചി പോര്‍ട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥന്‍ ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. ശ്യാംചന്ദ്രനാണ് സഹോദരന്‍.

Anu