സുധിയുടെ വേദന ഞാൻ മാത്രമാണ് കണ്ടത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല സംഭവസമയത്തുണ്ടായ അനുഭവത്തെ കുറിച്ച് ബിനു അടിമാലി

നടൻ കൊല്ലം സുധിയുടെ മരണത്തെ തുടർന്ന് നിരവധി ചർച്ചകൾ ആയിരുന്നു സോഷ്യൽ മീഡിയിൽ ഉയർന്നു വന്നത്.നടന്റെ മരണത്തെ കുറിച്ച് പല താരങ്ങളും പല അഭിപ്രായങ്ങൾ ആയിരുന്നു നൽകിയത്. എന്തുകൊണ്ട് സുധി എയർ ബാഗ് ഉണ്ടായിട്ടും, സീറ്റ് ബെൽറ്റ് ധരിച്ചിട്ടും ഇങ്ങനൊരു മരണം ഉണ്ടായത് ഈ ചോദ്യം പലപ്പോഴും പലരും ചോദിച്ചു. എന്നാൽ ഇപ്പോൾ സുധിയുടെ കൂടെ ഉണ്ടായ ബിനു അടിമാലി പറയുകയാണ് ആ സംഭവത്തെ കുറിച്ച്.

ആ സമയത്തു അവൻ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു, എന്റെ കാഴ്ച്ചകൾക്ക് മങ്ങൽ എല്കുന്നതിനു മുൻപ് തന്നെ ഞാൻ ഇത് കണ്ടിരുന്നു, ശരിക്കും സഹിക്കാൻ കഴിഞ്ഞില്ല. അവൻ നെഞ്ച് ആദ്യം തപ്പി ആയിരുന്നു വേദന എന്ന് ഉറക്കെ നിലവിളിച്ചത് , പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ ഞങ്ങളെ വിട്ട് അവൻ പോകുമെന്ന് ഉദ്ദേശിച്ചില്ല. ഇന്നും എനിക്ക്  അവന്റെ വേദന നിറഞ്ഞ മുഖം മുന്നിൽ ഉണ്ട് ബിനു പറയുന്നു.

തന്റെ സുഹൃത്തുക്കളോടെ ബിനു ഐ സി യു വിൽ ആയിരുന്നപ്പോൾ പറഞ്ഞ കാര്യമാണ്. അവൻ വേദനയിൽ പുളയുന്നത് ഞാൻ കണ്ടടാ  എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് കരഞ്ഞു ബിനു അടിമാലി, നടൻ ഇപ്പോൾ ഐ സി യു വിൽ ആണെങ്കിലും കാര്യങ്ങൾ പറയാം എന്നും സഹപ്രവർത്തകർ പറയുന്നു. തനിക്കു ഓര്മഉള്ള സമയത്തു താൻ സുധിയുടെ വേദന നിറഞ്ഞ മുഖമായിരുന്നു കണ്ടത് എന്നും ബിനു പറയുന്നു, കളിയും ചിരിയുമായി പോയ ഞങ്ങളുടെ വണ്ടിയിൽ പെട്ടന്ന് ഒരു ശബ്‍ദം ആണ് കേട്ടത്, പിന്നെ എല്ലാം അവ്യക്തം ബിനു പറയുന്നു.

 

Suji