തന്റെ പതിനാറു വര്ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് താൻ സംവിധാനം ചെയ്യ്ത ആടുജീവിതം എന്ന ചിത്രത്തിന്റെ വിജയം സംവിധായകൻ ബ്ലെസ്സി പറയുന്നു, സിനിമയിൽ നിന്നൊഴിവാക്കിയ നോവലിലെ ഒരു രംഗത്തെക്കുറിച്ച് ബ്ലെസി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരുഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസ്സി ഈ കാര്യം പറയുന്നത്, ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സീൻ ഒഴിവാക്കിയതിന് കാരണം ധൈര്യക്കുറവാണോ എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം
ഒരിക്കലുമല്ല ,അതൊരു ധൈര്യക്കുറവ് കൊണ്ടല്ല ചെയ്യഞ്ഞത്, ആടുമായുണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ച് പുസ്തകത്തിൽ പറയുന്നത് ഒരു വരിയിലാണ്. അടുത്തതായി പറയുന്നത് വേറെ കാര്യമാണ്. മൃഗവുമായി ഇണ ചേരുന്ന മനുഷ്യന്റെ മാനസിക അവസ്ഥ പിന്നീടെന്തായിരിക്കു൦ ,നോവലിലെ ഭാവനകൾ അതേപടി എടുത്ത് അല്ല സിനിമയുണ്ടാക്കിയത് ,എന്നാൽ നോവലിൽ ഉപയോഗിക്കാത്ത കഥാപാത്രമാണ് നജീബിന്റെ ഭാര്യ സൈനു,സിനിമയിൽ കുറച്ചു ഭാഗത്തു മാത്രമാണ് സൈനുവിനെ കാണുന്നത്
ഈ കാത്തിരിക്കുന്ന സ്ത്രീയെക്കുറിച്ചുള്ള ഇയാളുടെ മനസിന്റെ വിറയലുണ്ട്. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ആ പ്രതീക്ഷയാണ് അയാളെ നിലനിർത്തുന്നത്. സിനിമയിൽ നജീബ് ,സൈനു നൽകിയ അച്ചാർ മണത്ത് നോക്കുന്നുണ്ട്. അയാൾ അച്ചാറിലെ ഓരോ മാങ്ങയും സൂക്ഷിച്ച് വെക്കുകയാണ്. ഇങ്ങനെ കണക്ട് ചെയ്യുന്ന ലിങ്ക് സിനിമയിലുണ്ടെന്നാണ് ബ്ലെസി പറയുന്നത്