സംഗീതം നൽകി എന്നത് കൊണ്ട് മാത്രം പാട്ടുകൾക്കുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.
വരികളില്ലാതെ പാട്ടുകളുണ്ടാകുമോയെന്നാണ് ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് പ്രധാനമായും ചോദിച്ചത്. ഒരു പാട്ടിൽ ഗാനരചയിതാവ് അടക്കമുള്ളവർക്കും അവകാശവാദം ഉന്നയിക്കാമെന്നുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഇളയരാജ സംഗീതം നൽകിയ 4500-ഓളം പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണങ്ങൾ.
സംഗീത കമ്പനിയായ എക്കോ നൽകിയ അപ്പീൽ പരിഗണഇക്കുകയായിരുന്നു കോടതി. ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പവകാശം സിനിമയുടെ നിർമ്മാതാക്കളിൽ നിന്ന് എക്കോ സ്വന്തമാക്കിയിരുന്നു. എന്നാൽ, ഇതിനെതിരേയുള്ള ഹർജിയിൽ പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണ് എന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി. ഇതിനെതിരെയാണ് എക്കോ കമ്പനി അപ്പീൽ പോയത്. ഈണത്തിന് മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളതെന്ന് കമ്പനി അഭിഭാഷകൻ വാദം ഉന്നയിച്ചു.
പാട്ടുകൾക്ക് സംഗീതം നൽകാൻ സംഗീതസംവിധായകനെ നിർമാതാവാണ് നിയോഗിക്കുന്നത്. പാട്ടുകളുടെ അവകാശവും നിർമ്മാതാവിനാണ്. ഈണം നൽകിയയാൾക്കു തന്നെയാണ് അവകാശമെന്ന് ഇളയരാജയുടെ അഭിഭാഷകൻ വാദം ഉന്നയിച്ചു. ഇതോടെയാണ് വരികളില്ലാതെ ഗാനമുണ്ടോയെന്ന് കോടതി ചോദിച്ചത്. ഹർജി വിശദമായി വാദംകേൾക്കുന്നതിനായി ജൂൺ രണ്ടാംവാരത്തിലേക്ക് മാറ്റി.
വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…
മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…
ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുകയാണ് ഇസ്രായേലും പലസ്തീനും, യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധങ്ങളും ഇസ്രായേല്‍ ഗാസയും തമ്മിലുള്ള പ്രശ്‌നങ്ങളും. അരക്ഷിതമായ…
പുറത്ത് പോയി വന്നിട്ട് കരുവാളിച്ച് പോയെന്ന് പറയാനെ എല്ലാവർക്കും നേരമുള്ളു. എന്നാൽ ഇതിനായി എന്തു ചെയ്യണമെന്ന് മിക്കവർക്കും അറിയില്ല. ഇത്…
സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി…
ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. വിന്നർ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ…