ഒരു ഒപ്പിനു വേണ്ടി നടൻ മുരളി തങ്ങളെ മഴയത്തു നിറുത്തി എന്ന നടനും നിർമാതാവുമായ ദിനേശ് പണിക്കർ പറയുന്നു, നടൻ വീടിനകത്തു ഉണ്ടായിട്ട് ആണ് ഇങ്ങനെ ചെയ്യ്തത്, അന്ന് ദൂരദര്ശന് വേണ്ടി നിർമ്മിച്ച സീരിയലിനു ആയിരുന്നു തനിക്കും,ജമാൽ മൈലാഞ്ചിക്കും ഈ അനുഭവം ഉണ്ടായത്. അന്ന് നാഷണൽ അവാർഡ് കിട്ടിയതിന്റെ പേരിൽ മുരളിക്ക് ദൂരദര്ശന് ചാനലിൽ ഒരു സ്ലോട്ട് കിട്ടിയിരുന്നു
അത് ഞാൻ ടേക്ക് ഓവർ ചെയാൻ ആയിരുന്നു തീരുമാനിച്ചത്. അതിന്റെ തീരുമാനത്തിൽ നടൻ പറഞ്ഞ പണം സമ്മതിച്ചു എഗ്രിമെന്റും തയ്യാറാക്കി. അന്ന് മുരളിയുടെ കമ്പിനി നിർമിക്കുന്ന സീരിയലിന്റെ എക്സ്ക്യൂറ്റീവ് നിര്മാതാവാണ് ഞാൻ, അതുകൊണ്ടു അവിടെ പല എഗ്രിമെന്റുകളും അദ്ദേഹമാണ് സൈൻ ചെയ്‌യേണ്ടത്
ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് മുരളി ചില പേപ്പറുകളിൽ ഒപ്പിടണമായിരുന്നു. അതിനു വേണ്ടിയാണ് ഞാനും ജമാലും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നത്, നല്ല മഴ ആയിരുന്നു, ആസമയം മുരളിയുടെ ഭാര്യ വാതിൽ തുറക്കുകയും അദ്ദേഹം അവിടില്ല എപ്പോൾ വരുമെന്നും അറിയില്ല എന്ന് പറഞ്ഞു, എങ്കിലും പ്രതീക്ഷയിൽ ഞങ്ങൾ വെളിയിൽ നിന്നു, കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ റൂമിന്റെ ജനൽ കർട്ടൻ വഴി ഞങ്ങൾ അദ്ദേഹത്തെ കണ്ടു, മുരളി വീട്ടിൽ ഉണ്ടായിട്ടും ഭാര്യ വന്നു കളവ് പറഞ്ഞതാണ് എന്ന് മനസിലായി , വീണ്ടും ഞങ്ങൾ അവിടെ നിന്ന്, ഒരുപാടു സമയങ്ങൾക്ക് ശേഷം ഭാര്യ വന്നു പറഞ്ഞു അകത്തോട്ട് അദ്ദേഹം ചെല്ലാൻ പറഞ്ഞു, എന്നാൽ അങ്ങനെ ഞങ്ങളെ നിറുത്തിയതിന്റെ കാരണം ഇന്നും അവ്യക്തമാണ് ദിനേശ് പണിക്കർ പറയുന്നു.