‘കെജിഎഫിന്റെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ എന്ന ശില്പിയുടെ സംഗീത ഗാഥ’

യഷ് നായകനായ ചിത്രം ‘കെജിഎഫ്: ചാപ്റ്റര്‍ രണ്ട്’ അടുത്തിടെയാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ ലഭിക്കുന്നത്. വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഇപ്പോഴിതാ കെജിഎഫിന്റെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ എന്ന ശില്പിയുടെ സംഗീത ഗാഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘കുട്ടിക്കാലത്ത്, സംഗീതം നിറഞ്ഞ ഒരു ഗ്രാമത്തിലെ ശില്‍പികളുടെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച നാല് കുട്ടികളില്‍ ഒരാളായ കിരണ്‍. അതായിരുന്നു ഞാന്‍. ഭജന, യക്ഷഗാനം, ശാസ്ത്ര സംഗീതം, എല്ലാം ഉണ്ടായിരുന്നു കൂട്ടിന്. അതായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തെ സൗണ്ട് ട്രാക്ക്. ഒരു വര്‍ഷത്തോളം, ഞാന്‍ രാവിലെ യേശുവിന്റെ വിഗ്രഹങ്ങള്‍ കൊത്തിയെടുക്കുകയും രാത്രി പബ്ബുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ബോളിവുഡിലെ ചില പ്രമുഖരെ കാണാനും അവരുടെ കൂടെ സംഗീതം ചെയ്യാനും ഞാന്‍ ആഗ്രഹിച്ചു, പക്ഷേ എന്റെ ഗ്രാമീണ രൂപവും ഭാഷയും മറ്റും കാരണം എന്നെ പലരും ഒഴിവാക്കുകയും കളിയാക്കുകയും ചെയ്തുവെന്ന് കുറിപ്പില്‍ പറയുന്നു.

ഞാന്‍ മുംബൈയില്‍ ഭാഗ്യം തേടി എത്തി. നാഗരികത എനിക്ക് അന്യമായിരുന്നു. എനിക്ക് അന്ന് ‘സ്വാഗ്’ ഇല്ലായിരുന്നു. ഒരു പബ്ബ്‌ലെ സംഗീത നിശയില്‍ ലൈവ് മ്യൂസിക് വായിക്കാനുള്ള കോണ്‍ട്രാക്റ്റ് ലഭിക്കുന്നതിന് മുമ്പ് ഒരു വര്‍ഷത്തിലേറെയായി എല്ലാ ദിവസവും ഞാന്‍ ഈ പബ്ബുകള്‍ സന്ദര്‍ശിക്കുന്ന ദിനചര്യ നടത്തി കൊണ്ടിരുന്നു. ഞാന്‍ ജോലി ഉപേക്ഷിച്ച്, എന്റെ ഉപകരണങ്ങളെല്ലാം എടുത്ത്, ചര്‍ച്ച ചെയ്ത പ്രകാരം ആ തിങ്കളാഴ്ച പബ്ബിലെ ജോലിക്കായി അവിടെയെത്തി.

പക്ഷെ തലേദിവസം വൈകുന്നേരം പോലീസ് റെയ്ഡ് നടന്നതായും പബ് പൂട്ടിയതായും അറിഞ്ഞു. ഞാന്‍ തകര്‍ന്നുപോയി. ജോലിയോ, സ്റ്റേജോ, താമസ സൗകര്യമോ ഇല്ലായിരുന്നു, എന്റെ മുന്‍ തൊഴിലുടമയിലേക്ക് മടങ്ങാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. താനെ റെയില്‍വേ സ്റ്റേഷനില്‍ എത്തി, അന്ന് ബോംബ് സ്ഫോടനം നടന്നതായി അറിഞ്ഞു. പോലീസ് എന്നെ വലിച്ചിഴച്ചു. ബോംബ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ അവര്‍ എന്റെ ഗിറ്റാറും തബലയും തകര്‍ത്തു. മനം നൊന്ത ഞാന്‍ എന്റെ കീബോര്‍ഡ് ഉപേക്ഷിച്ചു. അവസാനം, ഞാന്‍ ട്രെയിനില്‍ കയറി, ടോയ്ലറ്റില്‍ ഇരുന്നു, ബോംബെയില്‍ നിന്ന് മംഗലാപുരത്തേക്ക് കരഞ്ഞു കൊണ്ട് യാത്ര ചെയ്തു. പതിനാറ് മണിക്കൂര്‍ ഞാന്‍ അവിടെ ഇരുന്നു യാത്ര ചെയ്തുവെന്നും കുറിപ്പില്‍ പറയുന്നു.

എന്റെ സഹോദരങ്ങള്‍ വളരെ പിന്തുണച്ചിരുന്നുവെങ്കിലും കുടുംബ സമ്മര്‍ദവും വായ്പകളും ക്ലിയര്‍ ചെയ്യപ്പെടേണ്ടതുണ്ടായിരുന്നു. കൂടാതെ എനിക്ക് കൈയ്യില്‍ സംഗീത ഉപകരണങ്ങള്‍ ഇല്ലായിരുന്നു. അതിനാല്‍ അവസാനം മംഗലാപുരത്തെ ഒരു ഹോസ്പിറ്റലില്‍ വിളിച്ച് കിഡ്‌നി വേണോ എന്ന് ചോദിച്ചു. അവര്‍ എന്നെ ഒടിയില്‍ തയ്യാറാക്കുമ്പോള്‍, ഞാന്‍ ഭയപ്പെട്ടു. അവര്‍ എന്റെ രണ്ട് വൃക്കകളും എടുത്താലോ? ഞാന്‍ മേശപ്പുറത്ത് മരിച്ചാലോ? എനിക്ക് ടോയ്ലറ്റില്‍ പോകണമെന്ന് പറഞ്ഞ് ഞാന്‍ ഓടിപ്പോയി. അവിടെ നിന്നും ജീവിതത്തിന്റെ അടുത്ത പാതയിലെത്തി. ഞാന്‍ ചെറിയ ജോലികള്‍ ചെയ്തു, ഒരു പൊതു ടോയ്ലറ്റില്‍ ഒരു മാസത്തോളം താമസിച്ചു, കാവല്‍ക്കാരന് 100 രൂപ നല്‍കി. 3 രൂപ ഒരു ദിവസം എന്ന കണക്കില്‍.

അവസാനം ഞാന്‍ ബാംഗ്ലൂരിലേക്ക് തിരിച്ചു. എല്ലാ ദിവസവും ഞാന്‍ ഭക്ഷണത്തിനായി പല ക്ഷേത്രങ്ങളില്‍ പോയി. ഞാന്‍ ഒരു ശില്‍പ ജോലി ഏറ്റെടുത്തു. ഭക്ഷണം പോലും വാങ്ങാന്‍ വയ്യ. എന്റെ ഒരു സുഹൃത്ത് ഞാന്‍ എത്ര വിരസമായി കാണപ്പെടുന്നുവെന്ന് ശ്രദ്ധിച്ചു, അതിനാല്‍ അദ്ദേഹം ഒരു സ്വര്‍ണ്ണപ്പണിക്കാരനെ കാണാന്‍ എന്നെ കൊണ്ടുപോയി. ഭാവിയില്‍ എന്നെ കാണാന്‍ ഒരു അപ്പോയിന്റ്‌മെന്റ് എടുക്കണമെന്ന് ആ ഫെയ്‌സ് റീഡര്‍ കൂടെയായ സ്വര്‍ണ്ണ പണിക്കാരന്‍ എന്റെ സുഹൃത്തിനോട് പറഞ്ഞു. എനിക്ക് ചിരിക്കാനേ കഴിഞ്ഞുള്ളൂ. ആ സാഹചര്യത്തില്‍ എനിക്ക് വേണ്ടത് 1000 രൂപയായിരുന്നു. അത് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഒരു കീബോര്‍ഡ് വാങ്ങാന്‍ 35,000. അയാല്‍ അവിടെ വെച്ച് എന്റെ കയ്യില്‍ തന്നു. അന്നാണ് ഞാന്‍ അയാളെ ആദ്യമായി കാണുന്നത്. എന്നില്‍ എന്തെങ്കിലുമൊക്കെ വിശ്വസിക്കുകയും കാണുകയും ചെയ്ത ആ മനുഷ്യനെ ഞാന്‍ മറക്കുകയില്ല. അന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാന്‍ എന്റെ പേര് രവി എന്നു മാറ്റി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, എന്റെ വീട്ടുപേര് എന്നില്‍ സംഗീതം വിതച്ച ആ ഗ്രാമത്തിന്റെ പേര് കൂടെ ഈ പുതിയ പേരിന്റെ കൂടെ ചേര്‍ത്തു. അങ്ങിനെ ഞാന്‍ രവി ബസ്രൂര്‍ ആയി. അതിനുശേഷം, എന്റെ വഴിക്ക് വരുന്നതെന്തും ഞാന്‍ ചെയ്തു, ഒടുവില്‍ ഒരു റേഡിയോ സ്റ്റേഷനില്‍ 15,000 രൂപ പ്രതിഫലത്തിനു ജോലിക്കു കയറി. അര്‍ജുന്‍ ജന്യ സാറിനൊപ്പമാണ് എന്റെ ആദ്യ സിനിമ ചെയ്തത്.തുടര്‍ന്ന് ഞാന്‍ 64 സിനിമകളില്‍ കൂടെ പ്രവര്‍ത്തിച്ചു. എന്റെ 65-ാമത്തെ സിനിമ ഉഗ്രം ആയിരുന്നു, അതിലൂടെ സംഗീത സംവിധായകനെന്ന നിലയില്‍ ഞാന്‍ ആദ്യമായി അരങ്ങേറി.
ഇന്ന് ഇന്ത്യ അറയുന്ന കെജിഎഫിന്റെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ എന്ന ശില്പിയുടെ സംഗീത ഗാഥ.

Gargi