പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് ദേവാസുരം. മോഹൻലാലിൻറെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന്. ഇന്നത്തെ മോഹൻലാൽ ആരാധകർ ഞെഞ്ചിലേറ്റി ആരാധിക്കുന്ന മോഹൻലാൽ കഥാപാത്രങ്ങളിൽ ഒന്നാണ് ദേവാസുരത്തിലേത്. മംഗലശ്ശേരി നീലകണ്ഠയും മുണ്ടയ്ക്കൽ ശേഖരനും എല്ലാം ഇന്നും ആരാധകർ ഏറെയാണ്. ഏറെ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. മോഹൻലാലിന്റെ സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള യാത്രയിൽ ഏറെ സഹായകമായ ചിത്രം കൂടിയാണിത്. ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയം കണ്ടു രോമാഞ്ചം കൊള്ളാത്ത സിനിമ പ്രേമികൾ കുറവാണ്. നിരവധി ആരാധകരെയാണ് ഈ ഒരൊറ്റ ചിത്രത്തിൽ കൂടി മോഹൻലാൽ നേടിയെടുത്തത് എന്ന് വേണമെങ്കിൽ പറയാം.
എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് സംവിധായകൻ ഹരിദാസ് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താൻ സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രം ആയിരുന്നു ദേവാസുരം. ചിത്രത്തിൽ നായകനായി അഭിനയിക്കേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു. ഞാനും രഞ്ജിത്തും കൂടിയാണ് മമ്മൂട്ടിയോട് ദേവാസുരത്തിന്റെ കഥ പറയാൻ വേണ്ടി പോയത്. എന്നാൽ മമ്മൂട്ടിയുടെ തിരക്ക് കാരണം ആ കഥ പറയാൻ കഴിയാതെ ഞങ്ങൾ തിരിച്ച് വന്നു. എന്നാൽ മമ്മൂട്ടി എന്ത് കൊണ്ടാണ് തിരക്കാണ് എന്ന് പറഞ്ഞു ഒഴിഞ്ഞത് എന്ന് തനിക്ക് അറിയില്ല എന്നും ഹരിദാസ് പറഞ്ഞു. പിന്നെ മുരളിയെ വെച്ച് ആയിരുന്നു ആ കഥാപാത്രം ചെയ്യാൻ തീരുമാനിച്ചത്.
എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് മുരളിയെ വെച്ചും സിനിമ ചെയ്യാൻ കഴിയാതെ പോയി. അങ്ങനെ ആണ് രഞ്ജിത്ത് ദേവാസുരത്തിന്റെ കഥ മോഹൻലാലിനോട് പറയുന്നതും മോഹൻലാൽ ചെയ്യാം എന്ന് സമ്മതിച്ചതും. അങ്ങനെയാണ് മോഹൻലാലിനെ വെച്ച് രഞ്ജിത്ത് ദേവാസുരം സിനിമ ചെയ്യുന്നത് എന്നുമാണ് ഹരിദാസ് പറഞ്ഞത്. എന്നാൽ ചിത്രം ഇറങ്ങി കഴിഞ്ഞപ്പോൾ പടം സൂപ്പർഹിറ്റ് ആകുകയും മോഹൻലാലിന്റെ കരിയറിൽ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായി ദേവാസുരം മാറുകയും ചെയ്തു എന്നുമാണ് ഹരിദാസ് പറയുന്നത്.