Malayalam Article

ഭാര്യ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചു; സഹികെട്ട ഭര്‍ത്താവ് തൂങ്ങി മരിച്ചു

ഭാര്യ ബീഫ് നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ജൂണ്‍ 27 ന് സൂറത്തിലെ പ്രാന്തപ്രദേശമായ ഉദാനയിലാണ് സംഭവം. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന 27 കാരനായ രാഹുല്‍ സിംഗാണ് ജീവനൊടുക്കിയത്. സംഭവത്തിന് പിന്നില്‍ കാമുകി സോനം അലിയും അവളുടെ സഹോദരന്‍ മുഖ്താര്‍ അലിയും ആണെന്നും തിരിച്ചറിഞ്ഞു. രാഹുലിന്റെ ജീവനെടുക്കാന്‍ പ്രേരിപ്പിച്ചതിന് സോനവും മുഖ്താറും അറസ്റ്റിലായി.

അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്. എന്നിരുന്നാലും, കൂടുതല്‍ അന്വേഷണത്തില്‍, കാമുകിയും അവളുടെ സഹോദരനും തന്നെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്ന് മരിച്ചയാളുടെ ഫേസ്ബുക്ക് പോസ്റ്റ് പോലീസ് കണ്ടെടുത്തു, ഇത് തന്റെ ജീവനെടുക്കാന്‍ കാരണമായി. താന്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് രാഹുല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലും അവകാശപ്പെട്ടു, എന്നാല്‍ താന്‍ എങ്ങനെയാണ് പീഡിപ്പിക്കപ്പെട്ടതെന്ന് കൂടുതല്‍ വിശദീകരിച്ചിട്ടില്ല.

രാഹുല്‍ സിംഗ് തന്റെ ജോലിസ്ഥലത്ത് വെച്ച് സോനത്തെ കാണുകയും പ്രണയത്തിലാവുകയുമായിരുന്നു. സോനത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വീട്ടുകാരോട് പറഞ്ഞെങ്കിലും വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്നാണ് ഇവര്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. മകന്റെ മരണത്തെ തുടര്‍ന്ന് അമ്മ വിനാ ദേവി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

 

Gargi