സ്വപ്ന കേസുമായി ബന്ധപ്പെട്ട് മറ്റൊരു മാധ്യമങ്ങൾക്കും കിട്ടാത്ത വിവരങ്ങൾ കർമ്മ ന്യൂസിന് എങ്ങനെ കിട്ടുന്നു; കർമ്മ ന്യൂസും സ്വപ്ന കേസും തമ്മിലുള്ള ബന്ധം എന്ത് !!

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന സ്വർണക്കള്ളടത്ത് കേസിലെ എല്ലാ വിവരങ്ങളും മറ്റു ചാനലിനേക്കൾ ആദ്യം ലഭിക്കുന്നത് കർമ്മ ന്യൂസിന്, ഇവർക്ക് ഇത് എങ്ങനെ ലഭിക്കുന്നു, ഇവരുടെ പിന്നിൽ പ്രവർത്തിക്കുന്ന കൈകൾ ആരുടെ.  തിരുവനതപുരം എയർപോർട്ടിൽ നടന്ന സ്വർണ്ണ വേട്ടയിലെ മുഖ്യ പപ്രതികളെ കഴിഞ്ഞ ദിവസമാണ് ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്, ഈ വാർത്ത കേരളത്തിലെ മറ്റേത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലും വേഗം കർമ്മ ന്യൂസ് ആയിരുന്നു റിപ്പോർട്ട് ചെയ്തത്. ഇത്രയും അധികം വൻകിട മാധ്യങ്ങൾ ഈ കേരളത്തിൽ ഉണ്ടായിട്ടും ഇവർക്ക് ഇത് എങ്ങനെ സാധിച്ചു.

 

 

ഇത് മാത്രമല്ല സ്വപ്ന കേസ് തെളിഞ്ഞ സമയം മുതൽ എല്ലാ വിവരങ്ങളും മറ്റേത് ന്യൂസ് ചാനലിനേക്കൾ ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ഈ കർമ്മ ന്യൂസ് ആണ്, ഇവർക്ക് ഈ വിവരങ്ങൾ എവിടെ നിന്നും ലഭിക്കുന്നു എന്നതിൽ സംശയം  ഉളവായിരിക്കുകയാണ്. സ്വപ്ന കേസിൽ എൻ.ഐ .എ ഓഫീസിൽ രെജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റിപ്പോർട്ട് ഇപ്പോൾ കർമ്മ ന്യൂസിന് ലഭിച്ചിരിക്കുകയാണ്.  ഇവർ തന്നെയാണ് എഫ്.ഐ.ആർ റിപ്പോർട്ടുകൾ ലഭിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്, വളരെയേറെ സുരക്ഷയുടെ ഓഫീസിൽ സൂക്ഷിച്ച ഈ എഫ്.ഐ.ആർ രേഖകൾ ഇവർക്ക് എങ്ങനെ ലഭിച്ചു, വമ്പൻ ന്യൂസ് ചാനലുകൾക്ക് പോലും ലഭിക്കാത്ത ഈ റിപ്പോർട്ടുകൾ എങ്ങനെയാണു ഇവർക്ക് ലഭിച്ചത്. ആരാണ് ഇവർക്ക് ഇത് എത്തിച്ച് കൊടുക്കുന്നത്.   കർമ്മ ന്യൂസ് ചാനലിന് എതിരെ ചൂണ്ടുവിരൽ ഉയരുകയാണ്.

സ്വപ്നയുടെ കേസിൽ മാത്രമല്ല മറ്റേത് വിവാദ കേസെടുത്ത് നോക്കിയാലും അതുമായി ബന്ധത്തപ്പെട്ട എല്ലാ വിവരങ്ങളും ഇവർക്ക് ലഭിച്ചതായി നമുക്ക് കാണുവാൻ സാധിക്കും, ഇത്രയും ന്യൂസ് ചാനലുകൾ കേരളത്തിൽ ഉണ്ടായിട്ടും കർമ്മക്ക്  മാത്രം ഇത് എങ്ങനെ ലഭിക്കുന്നു, ഇവർക്ക് ഈ വിവരങ്ങൾ എത്തിച്ച് കൊടുക്കുന്നത് ആര്. സ്വപ്ന കേസ് പോലെ കർമ്മ ന്യൂസും ഇപ്പോൾ നിഗൂഢതയിൽ ആയിരിക്കുകയാണ്.

Krithika Kannan