ഇനി ബിഗ്ഗ്‌ബോസ് ഹൗസിൽ അവശേഷിക്കുന്ന ഏഴ് പേരിൽ ജനപിന്തുണയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ഈ സീസണിൽ ജാസ്മിൻ കപ്പ് ഉയർത്താൻ വരെ സത്യതയുണ്ടെന്ന് പ്രവചനങ്ങളുണ്ട്. അതേസമയം ജാസ്മിന്റെ ഗെയിമിനോട് പ്രേക്ഷകർക്ക് എതിർപ്പാണ്. കാരണം ഗബ്രിയുമായി ലവ് ട്രാക്ക് പിടിച്ചാണ് അമ്പത് ദിവസത്തിന് മുകളിൽ ജാസ്മിൻ നിന്നത്. ലവ് ട്രാക്ക് കളിച്ച് വോട്ട് സമ്പാദിക്കാൻ ശ്രമിക്കുന്ന മത്സരാർത്ഥികളോട് പൊതുവെ പ്രേക്ഷകർക്ക് എതിർപ്പാണ്. ആ എതിർപ്പ് ജാസ്മിന്റെ ഗെയിമിനോടും പ്രേക്ഷകർക്കുണ്ടായിരുന്നു. അത് മാത്രമല്ല പലപ്പോഴും ഗബ്രിയുമായുള്ള അടുപ്പം അതിര് വിട്ടുപോയതിന്റെ പേരിലും ജാസ്മിന് വലിയ വിമർശനം ലഭിച്ചിരുന്നു. ഗബ്രി പോയതിനുശേഷം അയാളുടെ ഓർമക്കായി ഫോട്ടോയും മാലയും വസ്ത്രവുമെല്ലാം ജാസ്മിൻ സൂക്ഷിച്ചിരുന്നു. ഗബ്രിയുടെ വിധവ എന്നാണ് ആ സമയത്ത് സോഷ്യൽമീഡിയ ജാസ്മിനെ പരിഹസിച്ച് വിളിച്ചിരുന്നത്. ശേഷം ഫാമിലി വീക്കിൽ മാതാപിതാക്കൾ വന്നാണ് ജാസ്മിന്റെ കയ്യിലുള്ള ഗബ്രിയുടെ വസ്തുക്കളും ഫോട്ടോയും നീക്കം ചെയ്തത്. മാതാപിതാക്കൾ വന്ന് പോയശേഷം വളരെ വിരളമായി മാത്രമെ ഗബ്രിയുടെ പേര് ജാസ്മിൻ ഹൗസിൽ പറഞ്ഞിരുന്നുള്ളു. ഇപ്പോഴിതാ ഗബ്രിയുടെയും തന്റെയും പേര് ഹൗസിൽ സ്ഥാപിച്ചിരുന്ന വാഴയിലയിൽ എഴുതി വെയ്ക്കുന്ന ജാസ്മിന്റെ ഒരു വീഡിയോ ആണ് വയറലാകുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരും സ്ഥിരം ഇരിക്കാറുണ്ടായിരുന്ന ഹൗസിലെ വാഴത്തോപ്പ് എന്നറിയപ്പെടുന്ന സ്ഥലത്തെ വാഴയിലെ ഇലയിൽ നെയിൽ പോളിഷും ഫൗണ്ടേഷനുമെല്ലാം ഉപയോ ഗിച്ച് ഗബ്രിയെന്നും ജാസ്മിനെന്നും ജാസ്മിൻ എഴുതി വെച്ചത്. വീഡിയോ വൈറലായതോടെ വീണ്ടും ഗബ്രിയുടെ പേര് വലിച്ചിട്ട് ജാസ്മിൻ ഫിനാലെ ആകുമ്പേഴേക്കും നെ ഗറ്റീവ് വാങ്ങുമെന്നാണ് പ്രത്യക്ഷപ്പെടുന്ന കമന്റുകൾ. ഫിനാലെ അടുക്കുന്ന സാഹ ചര്യത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്ത് ജാസ്മിൻ പടിക്കൽ കൊണ്ടുപോയി കലമുടക്കാനും വിന്നറാകാതെ മടങ്ങാനും സാധ്യതയുള്ളതായും കമന്റുകളുണ്ട്. അതേസമയം പതിനാലാം ആഴ്ചയിൽ ഈ സീസണിൽ ഹൗസിൽ നിന്നും പുറത്തായ മത്സരാർത്ഥികളെല്ലാം തിരികെ വീട്ടിലേക്ക് കയറും. അക്കൂട്ടത്തിൽ ഗബ്രിയും തിരികെ വീട്ടിലേക്ക് കയറും. അന്ന് എന്തൊക്കെ സംഭവ വികാസങ്ങളാണ് ഹൗസിൽ നടക്കാൻ പോകുന്നതെന്ന് അറിയാൻ പ്രേക്ഷകരും ആകാംഷയിലാണ്. ജാസ്മിന്റെ ബാപ്പ ജാഫർ ഗബ്രിക്കെതിരെ സംസാരിക്കുന്ന കോൾ റെക്കോർഡ് അടുത്തിടെ ലീക്കായിരുന്നു. മാത്രമല്ല ഇനി തന്റെ മകളുടെ പേരുകൾ എവിടെയും പരാമർശിക്കരുതെന്നും ജാസ്മിന്റെ പിതാവ് ഗബ്രിയോട് പറഞ്ഞിരുന്നു. അത്തരമൊരു സാഹചര്യത്തിൽ തിരികെ ഹൗസിലേക്ക് വരുമ്പോൾ ഗബ്രി ജാസ്മിനോട് അകലം കാണിക്കുമോയെന്ന സംശയവും പ്രേക്ഷകർക്കുണ്ട്. അതേസമയം ബി ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ പത്ത് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഫിനാലെ വീക്കിലേക്ക് കടക്കാൻ ആറുപേരാണ് യോ ഗ്യത നേടിയിരിക്കുന്നത്. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിലൂടെ സിജോയും നോറയുമാണ് മത്സരത്തിൽ നിന്നും പുറത്തായത്. ടോപ്പ് ഫൈവിൽ എത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു സിജോ.
പക്ഷെ ജനപിന്തുണ കുറവായതിന്റെ പേരിലാണ് നോറയും സിജോയും പുറത്തായത്. രണ്ടാം വരവിനുശേഷം പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സിജോയ്ക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ കുറച്ച് നാളുകളായി സിജോയ്ക്കുള്ള ജനപിന്തുണ വലിയ രീതിയിൽ കുറഞ്ഞിരുന്നു. പുറത്തായ മത്സരാർത്ഥികളായ സായ് കൃഷ്ണയ്ക്കും നന്ദനയ്ക്കും അഭിഷേകിനും ഒപ്പം ചേർന്ന് ഗ്രൂപ്പ് ഗെയിം കളിച്ചുവെന്നതാണ് സിജോയ്ക്ക് വിനയായത്. പണപ്പെട്ടി അടക്കമുള്ളവയുമായി ബന്ധപ്പെട്ട് സായിയുമായി സിജോ നടത്തിയ ചർച്ചയോടും പ്രേക്ഷകർക്ക് എതിർപ്പായിരുന്നു. മാത്രമല്ല സർജറിക്ക് ശേഷം എത്തി നടത്തിയ നീണ്ട പ്രസംഗത്തിൽ സിജോ പറഞ്ഞ പല കാര്യങ്ങളും നടപ്പാക്കാൻ സിജോയ്ക്ക് സാധിക്കാഞ്ഞതും താരത്തിന് തിരിച്ചടിയായിരുന്നു. താനൊരു കാട്ടുതീയായി പടരുമെന്നാണ് ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും രണ്ടാം വരവില്‍ സിജോ എല്ലാവര്‍ക്കും മുന്നില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് സഹമത്സരാര്‍ഥികള്‍ക്കിടയില്‍ പോലും.
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…