അഞ്ഞൂറ് രൂപ ഫൈനും അരമണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ നിൽക്കേണ്ടിയും വന്നു

kunjumon fb post
kunjumon fb post
Follow Us :

കഴിഞ്ഞ ദിവസം കുഞ്ഞുമോൻ എന്ന വ്യക്തിക്ക് പോലിസിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം തന്റെ ഫേസ്ബുക്കിൽ കൂടി തുറന്ന് പറയുകയാണ് കുഞ്ഞുമോൻ. ആഹാരം വാങ്ങിക്കാൻ വേണ്ടി പുറത്തിറങ്ങിയതിന് പോലീസ് 500 രൂപ പിഴ ചുമത്തി എന്നാണ് കുഞ്ഞുമോൻ പറഞ്ഞത്. ആദ്യം രണ്ടായിരം രൂപ വേണമെന്ന് പറഞ്ഞെങ്കിലും പറഞ്ഞെങ്കിലും സ്റ്റേഷനിൽ ചെന്നപ്പോൾ 500 രൂപ അടയ്ക്കാനും ആവശ്യപ്പെട്ടു എന്നാണു അദ്ദേഹം കുറിപ്പിൽ പറയുന്നത്. കുറിപ്പ് വായിക്കാം,

ഇന്ന് ഉച്ചയ്ക്ക് ഞാൻ ഒരു ഊണ് വാങ്ങുവാനായി പുറത്തിറങ്ങി. അപ്പോൾ മണ്ണന്തല ജംഗ്ഷനിൽ പൊലീസ് ചെക്കിങ്ങിന് നിൽക്കുന്നു. അവരോട് ഞാൻ ഒരു ഊണ് വാങ്ങുവാൻ പോകുന്നതായി പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, 2000 രൂപ വേണം. ഞാൻ പറഞ്ഞു, സാർ എന്റെ ഭാര്യ പ്രസവം കഴിഞ്ഞു വീട്ടിൽ ആണ്. സാധാരണ ഞാൻ വീട്ടിൽ ആഹാരം ഉണ്ടാക്കി കഴിക്കാറാണ് പതിവ്. രാവിലെ ബലിതർപ്പണം നടത്തിയതിനാൽ, പിതൃക്കൾക്ക് ഉച്ചക്ക് ആഹാരം കൊടുക്കുന്ന ഒരു ചടങ്ങ് ഉള്ളതിനാൽ ഒരു ഊണ് വാങ്ങാൻ കടയിൽ പോയി.അതിനാണ് എന്നോട് രണ്ടായിരം രൂപ ഫൈൻ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ അത് തരാൻ കഴിയില്ല എന്ന് ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. എന്റെ വണ്ടി മണ്ണന്തല പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

അരമണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ നിൽക്കേണ്ടിയും വന്നു. അവസാനം എനിക്ക് 500 ഫൈൻ നൽകി.ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടോ എന്ന് സംശയം ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. എനിക്ക് പ്രതിഷേധിക്കാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അതുകൊണ്ട് ആരെങ്കിലും പുറത്തിറങ്ങുക ആണെങ്കിൽ മിനിമം ഒരു 500 രൂപ എങ്കിലും കയ്യിൽ ഇല്ലാതെ പുറത്തിറങ്ങരുത്.