ആരാധികമാര്‍ ഇന്നും കൗതുകത്തോടെ നോക്കി നില്‍ക്കുന്ന മുഖമാണ് നടന്‍ മാധവന്റേത്. തെന്നിന്ത്യന്‍ സിനിമകള്‍ക്ക് പുറമെ നിരവധി ബോളിവുഡ് സിനിമകളിലും അഭിനയിച്ചതോടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ച നടനാണ് അദ്ദേഹം. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് താരം തന്റെ കാമുകിയായിരുന്ന സരിത ബിര്‍ജെയെ വിവാഹം ചെയ്തത്. ഇപ്പോഴിതാ അന്ന് തന്റെ പ്രണയിനിയുമൊത്ത് കറങ്ങി നടന്നപ്പോള്‍ പൊലീസുകാരില്‍ നിന്നുണ്ടായ ഒരു ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. പണ്ട് ഇരുവരും ഒരുമിച്ചു ബീച്ചില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം ആണ് മാധവന്‍ പങ്കുവയ്ക്കുന്നത്. മുംബൈയിലെ ബീച്ചില്‍ ആണ് ഇരുവരും പോയത്. ഇരുവരും അന്ന് വിവാഹിതരല്ല. പ്രണയിച്ചു നടക്കുന്ന സമയമായിരുന്നു ഇത്. ഇവരെ ഒരുമിച്ച് കണ്ട പോലീസുകാരന്‍ അടുത്തു വരികയും ഇവരെ അവിടെനിന്നും പറഞ്ഞയക്കുകയും ചെയ്തു. വീട്ടില്‍ പോകാന്‍ പോലീസുകാര്‍ ഇരുവരോടും ആവശ്യപ്പെട്ടത്രെ. ”ഞങ്ങള്‍ പ്രണയിച്ചു നടന്ന സമയത്ത് ഞങ്ങള്‍ക്ക് ഒന്നിച്ചു ചിലവഴിക്കാന്‍ സ്ഥലങ്ങള്‍ വളരെ കുറവായിരുന്നു
എന്നാണ് മാധവന്‍ പറയുന്നത്. മുംബൈയിലെ മറ്റു കമിതാക്കളെ പോലെ തന്നെ ഞങ്ങള്‍ ഡബിള്‍ഡക്കര്‍ ബസ്സില്‍ കയറി സഞ്ചരിക്കുക, ബീച്ചിലെ പാറ മുകളിലിരുന്നു സമയം ചെലവഴിക്കുക ഇതൊക്കെ ആയിരുന്നു പതിവ്” മാധവന്‍ പറയുന്നു. മുംബൈ സ്ട്രീറ്റ് ഫുഡ് എല്ലാം നല്ല രീതിയില്‍ ആസ്വദിച്ചു എന്നും അദ്ദേഹം പറയുന്നു.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…