Film News

‘ഞങ്ങളുടെ ജഡ്ജി ഇന്നില്ല’ ; കലാഭവൻ ഹനീഫിനെപ്പറ്റി വേദനയോട് മമ്മൂട്ടി

കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളികളും മനസ്സിൽ ഇടം നേടിയ  അതുല്യ കലാകാരൻ കലാഭവൻ ഹനീഫ് അന്തരിച്ചത് ഈ അടുത്തിടെയാണ്. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കലാഭവൻ ഹനീഫ് അന്തരിച്ചത്. ‘കലാരംഗത്തെ നിരവധി ആളുകൾ ഹനീഫിന്റെ വീട്ടിലേയ്ക്ക് അവസാനമായി   ഹനീഫിനെ  കാണുവാൻ എത്തിയിരുന്നു. അതിൽ ഏറ്റവും അധികം വൈറൽ ആയ വീഡിയോകളിൽ ഒന്നായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി ഹനീഫിന്റെ വീട്ടിലേക്ക് എത്തിയ വീഡിയോ. മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയിലേക്ക് നടൻ പിഷാരടിയ്ക്കും നിർമാതാവ് ആന്റോ ജോസഫിനുമൊപ്പം മമ്മൂട്ടി  എത്തുന്നതും ഹനീഫിന്റെ മകനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച ശേഷം നടൻ മടങ്ങി പോകുന്നതുമായ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ കാതലിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെ കലാഭവൻ ഹനീഫിനെ കുറിച്ച് മമ്മൂട്ടി  സംസാരിക്കുന്ന വീഡിയോ ആണ് ആരാധകരിൽ വേദന നിറയ്ക്കുന്നത്.

കലാഭവൻ ഹനീഫ് അഭിനയിച്ച അവസാന ചിത്രം ആയിരുന്നു കാതൽ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി  ഇപ്പോൾ. “സിനിമയിൽ കോടതി സീനുകൾ ഉണ്ട്. സാധാരണ കോടതി അല്ല കുടുംബ കോടതി. ഞങ്ങളുടെ ജഡ്ജി ആയിട്ട് അഭിനയിച്ച ആൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല. കലാഭവൻ ഹനീഫ് ആണ് ഞങ്ങളുടെ ഈ സിനിമയിൽ ജഡ്ജി ആയി അഭിനയിച്ചിരിക്കുന്നത്” എന്നാണ് മമ്മൂട്ടി  പറഞ്ഞത്.  കൊച്ചുകൊച്ചു വേഷങ്ങളിലൂടെ ചലച്ചിത്രവേദിയിൽ ഇടംപിടിച്ച ഹനീഫ് സിനിമാ ലോകത്തുള്ളവരിൽ ചുരുക്കം ചിലരുമായി വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്നു. അതിൽ ഒരാൾ ആയിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി, മറ്റൊരാൾ നടൻ ദിലീപ് ആണ്. ആരോഗ്യ സ്ഥിതി മോശമായ സാഹചര്യത്തിൽ ആശുപത്രി കിടക്കയിൽ വച്ച് മകനോട് ഹനീഫ് അവസാനം പറഞ്ഞേൽപ്പിച്ച കാര്യങ്ങളിൽ ഒന്നും ഇവരെ കുറിച്ച് തന്നെ ആയിരുന്നു.

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ മമ്മുക്കയെയും ദിലീപിനെയും വിളിച്ചു പറയണം’’ ആരോഗ്യാവസ്ഥ മോശമായപ്പോൾ തന്നെ കലാഭവൻ ഹനീഫ് മകൻ ഷാരൂഖിനെ പറഞ്ഞേൽപ്പിച്ചത് ഇതായിരുന്നു. വാപ്പയുടെ മരണം പറയാൻ മകൻ ഷാരൂഖ് അദ്ദേഹത്തിന്റെ അവസാന ആഗ്രഹം പോലെ ദിലീപിനെയും മമ്മൂക്കയെയും വിളിക്കുകയും രണ്ടുപേരും ആ വീട്ടിലേക്ക് ഓടിയെത്തുകയും ചെയ്തിരുന്നു. കലാഭവൻ ഹനീഫ്  മമ്മൂട്ടിയെക്കുറിച്ച്  മുമ്പ് പറഞ്ഞ വാക്കുകലും  വീണ്ടും ചര്‍ച്ചയായിരുന്നു.  നേരത്തെ  നല്‍കിയ അഭിമുഖത്തില്‍ ഹനീഫ്മ മ്മൂട്ടിയെ ആദ്യം കണ്ടതിനെക്കുറിച്ചും ഒരുമിച്ച് അഭിനയിച്ചതിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്.
മമ്മൂടിക്ക്  തന്നെ അറിയാമെന്നും  അത് തന്റെ  വലുപ്പം കൊണ്ടല്ല എന്നും ഹനീഫ് ഈ അഭിമുഖത്തിൽ പറയുന്നുണ്ട്.  സിനിമയില്‍ മാത്രമല്ല, സീരിയലില്‍ വരെ വരുന്ന ആര്‍ട്ടിസ്റ്റുകളെ ശ്രദ്ധിക്കുകയും അവരെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്ന ആളാണ് മമ്മൂട്ടിയെന്നു ഹനീഫ് പറയുന്നുണ്ട്. .  തുറുപ്പുഗുലാന് ശേഷം ഫയര്‍ മാന്‍, പുള്ളിക്കാരന്‍ സ്റ്റാറാ, പുഴു ഈ സിനിമനയിലൊക്കെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു എന്നും  അതൊക്കെ ഭാഗ്യമാണ് എന്നും ഹനീഫ് പറഞ്ഞിരുന്നു.
. സ്കൂൾ പഠനകാലത്തുതന്നെ മിമിക്രിയിൽ സജീവമായ ആളായിരുന്നു ഹനീഫ്. പിന്നീട് നാടകവേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കൊച്ചിൻ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറിയ ഹനീഫ് സിനിമയിലേക്കുള്ള ചുവട് വയ്പ്പ് നടത്തിയത് കലാഭവനിൽ നിന്നായിരുന്നു. ചെപ്പ് കിലുക്കണ ചങ്ങാതി’യാണ് ഹനീഫിന്റെ ആദ്യ ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത ആളായിരുന്നു കലാഭവൻ ഹനീഫ്.

Sreekumar R