“ആള്‍ക്കൂട്ടം കൊന്ന മധു എന്റെ അനുജനാണ്”..!! മമ്മൂട്ടി പറഞ്ഞത് വെറും വാക്കല്ലായിരുന്നു..!!

വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. അന്ന് മധു എന്ന വ്യക്തിയെ ആള്‍ക്കൂട്ടം മര്‍ദിച്ച്് കൊലപ്പെടുത്തിയ സമയത്ത് ആ വേദനയില്‍ സുപ്പര്‍സ്റ്റാര്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇത്. അന്ന് മമ്മൂക്ക പറഞ്ഞു മധു തന്റെ സഹോദരനെപ്പോലെ ആണെന്ന്. അത് കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് അദ്ദേഹം നല്‍കിയ വെറും ആശ്വാസവാക്ക് അല്ലായിരുന്നു അത്. ആ വാക്കുകള്‍ ഹൃദയത്തില്‍ തൊട്ട് പറഞ്ഞതാണെന്ന് മമ്മൂക്ക ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട അക്രമത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസ് നടത്തിപ്പിന് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്ത മധുവിന്റെ കുടുംബത്തിന് വലിയ ആശ്വാസം ആയിരിക്കുകയാണ്. മധു കൊല്ലപ്പെട്ട സമയത്ത് മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അന്നത്തെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം….

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്.പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.

ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്…

 

Aswathy