പോലീസില്‍ ലീവ് കൊടുത്ത് ദുബായ്ക്ക് വിട്ടു!!! മിഥുന്‍ രമേശ്

നടനായും റേഡിയോ ജോക്കിയായും അവതാരകനായുമെല്ലാം ശ്രദ്ധേയനാണ് മിഥുന്‍ രമേശ്. ആരാധകരേറെയുള്ള താരമാണ് മിഥുന്‍. ഇപ്പോഴിതാ തന്റെ ജീവിത കഥ പങ്കുവയ്ക്കുകയാണ് മിഥുന്‍. സിനിമ മാത്രമായിരുന്നു കുട്ടിക്കാലം മുതലേ തന്റെ സ്വപ്നമെന്ന് മിഥുന്‍ പറയുന്നു. തന്നെ ഒരു എഞ്ചിനീയറോ ഡോക്ടറോ ഒക്കെ ആക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. എല്‍എല്‍ബിക്ക് ചേര്‍ന്നുവെങ്കിലും എക്‌സാം ഒന്നും അറ്റന്‍ഡ് ചെയ്തില്ല. അച്ഛന്‍ പോലീസുകാരനായിരുന്നു, അതുകൊണ്ട് മരണശേഷം അച്ഛന്റെ ജോലി കിട്ടി. ഐജി ഓഫീസില്‍ ആയിരുന്നു നിയമനം.

എന്നാല്‍ ലീവ് എഴുതി കൊടുത്ത് ദുബായിലേക്ക് പോയി. വീട്ടില്‍ നിന്നുള്ള പ്രഷര്‍ ആണ് ദുബായിലേക്ക് എത്തിച്ചത്. റേഡിയോ ജോക്കി ആവണമെന്നൊന്നും ഉണ്ടായിരുന്നില്ല. സിനിമ മാത്രമായിരുന്നു അപ്പോഴും മനസ്സില്‍ നിറയെ. ദുബായിലേക്ക് വരുന്നതിനുമുമ്പാണ് വെട്ടവും, റണ്‍വേയും ചെയ്തത്.

ദുബായില്‍ വന്ന ശേഷമാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത്. നാട്ടില്‍ നിന്നിരുന്നെങ്കില്‍ മറ്റൊരു രീതിയില്‍ ആയേനെ എന്നും മിഥുന്‍ പറയുന്നു. ദുബായില്‍ വന്ന ശേഷമാണ് ജീവിതത്തില്‍ ഒരുപാട് അംഗീകാരങ്ങള്‍ കിട്ടി. പോപ്പുലാരിറ്റിയും മീഡിയ ഫെയിം ഒക്കെ കിട്ടി തുടങ്ങി. കോമഡി ഉത്സവമാണ് കരിയറില്‍ വലിയ വഴിത്തിരിവായതെന്നും മിഥുന്‍ പറയുന്നു.

Anu